Sunday, August 17, 2025

ഇന്ത്യന്‍ വംശജരായ മുന്‍ ജീവനക്കാര്‍ക്കെതിരെ കേസ് കൊടുത്ത് ലണ്ടൻ ഹെൽത്ത് സയൻസസ് സെന്‍റർ

ലണ്ടന്‍ ഒൻ്റാരിയോ : ആശുപത്രിക്ക് കോടിക്കണക്കിന് ഡോളർ നഷ്ടമുണ്ടാക്കിയ മുന്‍ ജീവനക്കാര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കുമെതിരെ കേസ് ഫയൽ ചെയ്ത് ലണ്ടൻ ഹെൽത്ത് സയൻസസ് സെന്‍റർ (LHSC). ഇന്ത്യൻ വംശജരായ മുൻ എക്സിക്യൂട്ടീവ് ദിപേഷ് പട്ടേൽ, ഡെറക് ലാൽ, നീൽ മോദി, BH കോൺട്രാക്ടേഴ്‌സ് പരേഷ് സോണി, നിർമ്മാണ സ്ഥാപനങ്ങളായ BH കോൺട്രാക്ടേഴ്‌സ്, GBI കൺസ്ട്രക്ഷൻ എന്നിവയുടെ ഡയറക്ടർ എന്നിവർക്കെതിരെയാണ് LHSC 6 കോടി 50 ലക്ഷം ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ആരോപണവിധേയരായ ജീവനക്കാരും കോണ്‍ട്രാക്ടര്‍മാരും ഒരു ദശാബ്ദത്തിലേറെയായി ആശുപത്രിക്ക് കോടിക്കണക്കിന് ഡോളര്‍ നഷ്ടമുണ്ടാക്കിയതായി ലണ്ടൻ ഹെൽത്ത് സയൻസസ് സെന്‍റർ പറയുന്നു. വ്യാജ രേഖകൾ സമർപ്പിക്കുകയും ഇന്‍വോയ്സുകളില്‍ തുക വര്‍ധിപ്പിക്കാനും വ്യത്യസ്ത കമ്പനികള്‍ക്ക് കരാറുകള്‍ നല്‍കാനും ഇവർ ഗൂഢാലോചന നടത്തിയെന്ന് ആശുപത്രി ആരോപിക്കുന്നു. 2013നും 2024നും ഇടയില്‍ ഫെസിലിറ്റി മാനേജ്മെൻ്റിന്‍റെ മേല്‍നോട്ടമുള്ള സീനിയര്‍ എക്സിക്യൂട്ടീവായി സേവനമനുഷ്ഠിച്ച ദീപേഷ് പട്ടേലാണ് പദ്ധതിയുടെ സൂത്രധാരനെന്നും LHSC ആരോപിക്കുന്നു. പരേഷ് സോണിയുമായി ബന്ധമുള്ള കമ്പനികൾക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ കരാറുകള്‍ നല്‍കാന്‍ പട്ടേല്‍ സഹായിച്ചതായും ലണ്ടൻ ഹെൽത്ത് സയൻസസ് സെന്‍റർ പറയുന്നു.

2015-നും 2024-നും ഇടയില്‍ സോണി നിയന്ത്രിച്ചിരുന്ന ബിഎച്ച് കോണ്‍ട്രാക്ടേഴ്‌സിന് ഏകദേശം മൂന്ന് കോടി ഡോളറിന്‍റെ കരാർ ലഭിച്ചതായി ലണ്ടൻ ഹെൽത്ത് സയൻസസ് സെന്‍റർ അറിയിച്ചു. ഇതില്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ വിന്‍ഡോ റീപ്ലേസ്മെൻ്റ് പ്രൊജക്ടിനുള്ള രണ്ടു കോടി ഡോളറും ഉൾപ്പെടുന്നു. സ്വതന്ത്ര എസ്റ്റിമേറ്റുകളേക്കാള്‍ ഏകദേശം ഒരു കോടി ഡോളറാണ് ബി എച്ച് ചെലവ് വര്‍ധിപ്പിച്ചതെന്നാണ് ലണ്ടന്‍ ഹെല്‍ത്ത് സയന്‍സസ് സെന്‍റർ ആരോപിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!