ഓട്ടവ : കാനഡ പോസ്റ്റിന്‍റെ ഏറ്റവും പുതിയ കരാർ ഓഫറിനെതിരെ വോട്ട് ചെയ്യാൻ നിർദ്ദേശിച്ച് കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ്. കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡിന്‍റെ നിർദ്ദേശപ്രകാരം തിങ്കളാഴ്ച മുതൽ പോസ്റ്റൽ ജീവനക്കാർ വോട്ട് ചെയ്യാനിരിക്കെയാണ് യൂണിയൻ ദേശീയ പ്രസിഡൻ്റ് ജാൻ സിംപ്‌സൺ ഓഫർ വേണ്ടെന്ന് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചത്. തൊഴിലാളികളെ നിശബ്ദരാക്കുന്ന കൂട്ടായ കരാറുകൾ തങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഓഫറിൽ തപാൽ ജീവനക്കാർക്ക് 13 ശതമാനത്തിലധികം വേതന വർധനയും ആഴ്ചയിൽ ഏഴ് ദിവസത്തെ ഡെലിവറി നടപ്പിലാക്കാൻ ലക്ഷ്യമിട്ടുള്ള മാറ്റങ്ങളും ഉൾപ്പെടുന്നു.

കാനഡ പോസ്റ്റുമായുള്ള കരാർ ചർച്ചകൾ വഴിമുട്ടിയതോടെ മാസങ്ങളായി ഏകദേശം 55,000 തപാൽ ജീവനക്കാർ പണിമുടക്കിലാണ്. പ്രതിസന്ധി രൂക്ഷമായതോടെ ഫെഡറൽ തൊഴിൽമന്ത്രി പാറ്റി ഹജ്ദു ഇടപെടുകയും കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡിനോട് കാനഡ പോസ്റ്റിന്‍റെ ഏറ്റവും പുതിയ ഓഫറിൽ വോട്ടെടുപ്പ് നടത്താനും നിർദ്ദേശിച്ചിരുന്നു.