Tuesday, October 14, 2025

ആൽബർട്ടയിൽ അഞ്ചാംപനി ബാധിച്ച് കുഞ്ഞ് മരിച്ചു

എഡ്മിന്‍റൻ : ആൽബർട്ടയിൽ അഞ്ചാംപനി ബാധിച്ച് മാസം തികയാതെ ജനിച്ച കുഞ്ഞ് മരിച്ചു. ഗർഭകാലത്ത് അമ്മയ്ക്ക് അഞ്ചാംപനി ബാധിച്ചിരുന്നതായും ജനിച്ചയുടനെ കുട്ടി മരിച്ചതായും ആരോഗ്യ മന്ത്രി അഡ്രിയാന ലാഗ്രേഞ്ച് അറിയിച്ചു. 2025-ൽ പ്രവിശ്യയിൽ അഞ്ചാംപനിയുമായി ബന്ധപ്പെട്ട ആദ്യത്തേതും രാജ്യത്തെ രണ്ടാമത്തെ മരണവുമാണിത്.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരുൾപ്പെടെയുള്ളവർക്ക് അഞ്ചാംപനി ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അഡ്രിയാന ലാഗ്രേഞ്ച് പറയുന്നു. ഗർഭകാലത്തെ അഞ്ചാംപനി ഗർഭം അലസൽ, മാസം തികയാതെയുള്ള പ്രസവം, മരിച്ച ജനനം, ജന്മനാ ഉണ്ടാകുന്ന അണുബാധ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. ഗർഭകാലത്ത് വാക്സിനേഷൻ ശുപാർശ ചെയ്യാത്തതിനാൽ, ഗർഭം ധരിക്കാനൊരുങ്ങുന്നവർ ഇതിനു മുമ്പ് അഞ്ചാംപനി വാക്സിൻ രണ്ട് ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി നിർദ്ദേശിച്ചു. പ്രവിശ്യയിൽ ഇതുവരെ 1,910 അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 152 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 15 പേർ ഐസിയുവിലും ചികിത്സയിലാണെന്ന് ആൽബർട്ട ആരോഗ്യവകുപ്പ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!