Saturday, November 15, 2025

അടിമത്ത നഷ്ടപരിഹാരം: അനീതി ഇനിയും എത്ര നാൾ? ബ്രിട്ടനുമായി ചർച്ചയ്ക്ക് തയ്യാറെടുത്ത് കരീബിയൻ രാജ്യങ്ങൾ

ലണ്ടൻ: അടിമത്ത നഷ്ടപരിഹാരത്തിനായി കരീബിയൻ കമ്മ്യൂണിറ്റി പ്രതിനിധി സംഘം ഈ ആഴ്ച ബ്രിട്ടനിലെ ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കളുമായും ചർച്ച നടത്തും. 15 മുതൽ 19 വരെ നൂറ്റാണ്ടുകളിൽ ഏകദേശം 1.25 കോടി ആഫ്രിക്കക്കാരെ നിർബന്ധിതമായി യൂറോപ്യൻ കപ്പലുകളിൽ കടത്തിക്കൊണ്ടുപോയി അടിമകളാക്കി വിറ്റിരുന്നു. വംശീയത നിലനിൽക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണാൻ നടപടി വേണമെന്നാണ് പ്രധാന ആവശ്യം.

ബാർബഡോസ്, ജമൈക്ക ഉൾപ്പെടെ 15 അംഗരാജ്യങ്ങളുടെ കൂട്ടായ്മയായ CARICOM, പൂർണ്ണമായ ക്ഷമാപണം, കടം റദ്ദാക്കൽ എന്നിവയടങ്ങിയ ഒരു നഷ്ടപരിഹാര പദ്ധതി മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാൽ ചരിത്രപരമായ തെറ്റുകൾക്ക് ഇന്നത്തെ സ്ഥാപനങ്ങളെ ഉത്തരവാദികളാക്കാനാവില്ലെന്ന് വാദിച്ച് പല യൂറോപ്യൻ നേതാക്കളും ചർച്ചകളെ എതിർത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ചർച്ചകളെക്കാൾ ഭാവിയെക്കുറിച്ച് സംസാരിക്കാനാണ് താൽപര്യപ്പെടുന്നതെന്നും വ്യക്തമാക്കി.

നവംബർ 17 മുതൽ 20 വരെയാണ് കമ്മീഷൻ്റെ ബ്രിട്ടൻ സന്ദർശനം. നഷ്ടപരിഹാര അജണ്ടയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യം. ബ്രിട്ടൻ 30 ലക്ഷത്തിലധികം ആഫ്രിക്കക്കാരെ കരീബിയനിലേക്ക് കടത്തിയെന്ന ചരിത്രപരമായ വസ്തുതയെക്കുറിച്ച് 85% ബ്രിട്ടീഷ് പൗരന്മാർക്കും അറിവില്ലെന്ന് 2025 ലെ സർവേയിൽ പ്രസ്താവിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!