Sunday, November 16, 2025

തോറ്റുമടങ്ങില്ല, ആണവ അവകാശം വിട്ടുകൊടുക്കില്ല; യുറേനിയം സമ്പുഷ്ടീകരണം നിർത്തിയതിന് പിന്നാലെ ഇറാൻ

ടെഹ്റാൻ: ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തിയതിനെ തുടർന്ന് യുറേനിയം സമ്പുഷ്ടീകരണം നിർത്തിവെച്ചെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതിനാലാണ് പ്രവർത്തനം നിർത്തിവെച്ചതെന്നും എല്ലാ കേന്ദ്രങ്ങളും IAEA-യുടെ നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രഖ്യാപനത്തിലൂടെ, പടിഞ്ഞാറൻ രാജ്യങ്ങളുമായി ചർച്ചകൾക്ക് ഇപ്പോഴും സന്നദ്ധരാണെന്ന സൂചന നൽകാനാണ് ഇറാന്റെ ശ്രമം.

സമ്പുഷ്ടീകരണം ഉൾപ്പെടെയുള്ള ആണവ സാങ്കേതികവിദ്യയുടെ സമാധാനപരമായ ഉപയോഗത്തിനുള്ള ഇറാൻ്റെ അവകാശം നിഷേധിക്കാനാവാത്തതാണെന്ന് വിദേശകാര്യ മന്ത്രി അരാഗ്ചി വ്യക്തമാക്കി. യുഎസ് പരമാവധി ആവശ്യങ്ങൾ അടിച്ചേൽപ്പിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ചർച്ചകൾക്ക് സാധ്യതയില്ലെന്നും വാഷിങ്ടണിൻ്റെ ആവശ്യങ്ങളിൽ മാറ്റം വന്നാൽ തുടർചർച്ചകൾക്ക് തയ്യാറാണെന്നും അദ്ദേഹം സൂചന നൽകി.

ജൂണിലെ 12 ദിവസത്തെ യുദ്ധത്തെക്കുറിച്ചും ഇസ്രായേലിൻ്റെ ആക്രമണത്തെക്കുറിച്ചും ചർച്ച ചെയ്യാൻ ഇറാൻ വിദേശകാര്യ മന്ത്രാലയം ഒരു ഉച്ചകോടി സംഘടിപ്പിച്ചിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ തകർന്ന വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ആണവ പദ്ധതിയെച്ചൊല്ലിയുള്ള പിരിമുറുക്കം നിലനിൽക്കുന്നതിനാൽ ഭാവിയിൽ കൂടുതൽ ആക്രമണങ്ങൾക്ക് സാധ്യതയുണ്ട്. കൂടാതെ, കർശനമായ ശിരോവസ്ത്ര നിയമങ്ങൾ, ഇന്ധന വില തുടങ്ങിയ തർക്കവിഷയങ്ങളിലെ ആഭ്യന്തര വെല്ലുവിളികളും മൂലം ഇറാൻ ഭരണകൂടം പ്രതിസന്ധിയിലാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!