Wednesday, December 31, 2025

‘ഊർജ്ജ സൂപ്പർ പവർ’ ആകാൻ നോവസ്‌കോഷ; ഊർജ്ജ-ഖനന മേഖലകളിൽ വൻമാറ്റങ്ങൾ

ഹാലിഫാക്സ്: പ്രീമിയർ ടിം ഹൂസ്റ്റന്റെ നേതൃത്വത്തിൽ രണ്ടാം തവണയും നോവസ്കോഷയിൽ അധികാരത്തിൽ വന്ന സർക്കാർ, ഊർജ്ജ-ഖനന മേഖലകളിൽ നടപ്പിലാക്കിയ വിപ്ലവകരമായ മാറ്റങ്ങൾ പുതിയ ചർച്ചകൾക്ക്‌ വഴി തുറക്കുന്നു. 2024-ലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ചർച്ചയാകാതിരുന്ന യുറേനിയം ഖനനം, ഫ്രാക്കിങ് തുടങ്ങിയ വിഷയങ്ങളിൽ നിരോധനം നീക്കാനുള്ള സർക്കാരിന്റെ തീരുമാനം രണ്ടാം ഭരണകാലത്തെ പ്രധാന അജണ്ടയായിരുന്നു. പരിസ്ഥിതിക്കും ആരോഗ്യത്തിനും ഭീഷണിയായേക്കാവുന്ന ഈ നീക്കങ്ങൾക്കെതിരെ തദ്ദേശീയ ഗോത്രവർഗ്ഗ നേതാക്കളും പരിസ്ഥിതി പ്രവർത്തകരും ശക്തമായ പ്രതിഷേധമുയർത്തി രം​ഗത്തെത്തിയിരുന്നു. ‌‌‍മതിയായ കൂടിയാലോചനകൾ കൂടാതെയാണ് സർക്കാർ ഇത്തരം നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന വിമർശനവും ശക്തമാണ്.


എന്നാൽ, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സുരക്ഷിതമായി ഖനനം നടത്താമെന്നും ഇത് നോവസ്കോഷയെ ‘ഊർജ്ജ സൂപ്പർ പവർ’ ആക്കി മാറ്റുമെന്നുമാണ് സർക്കാർ പക്ഷം. സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാനായി പ്രകൃതിവിഭവങ്ങളെ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഊർജ്ജ വകുപ്പിന്റെ ചുമതല കൂടി പ്രീമിയർ നേരിട്ട് ഏറ്റെടുത്തിട്ടുണ്ട്. 2030-ഓടെ കൽക്കരി ഉപയോഗം പൂർണ്ണമായും ഒഴിവാക്കി ഹരിത ഊർജ്ജത്തിലേക്ക് മാറാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് പ്രകൃതിവാതക പര്യവേക്ഷണത്തിന് ഊന്നൽ നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!