Wednesday, March 4, 2026

പുകയില വിരുദ്ധ പോരാട്ടത്തിൽ കാനഡ; പുതിയ നിയന്ത്രണ ഫീസിനെതിരെ കമ്പനികൾ കോടതിയിലേക്ക്

ഓട്ടവ: പുകയില നിയന്ത്രണ പദ്ധതികൾക്കായി കമ്പനികളിൽ നിന്ന് തുക ഈടാക്കാനുള്ള കാനഡ സർക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ പ്രമുഖ പുകയില കമ്പനി JTI-Macdonald Corp രം​ഗത്ത്. പുകയില വിരുദ്ധ പ്രചാരണങ്ങൾക്കും ബോധവൽക്കരണത്തിനുമായി ഈ വർഷം 425 ലക്ഷം ഡോളർ പുകയില വ്യവസായ മേഖലയിൽ നിന്ന് ഈടാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ ഇത് ഭരണഘടനാ വിരുദ്ധമായ നികുതിയാണെന്നും നിയമവിരുദ്ധമായി പുകയില കച്ചവടം നടത്തുന്നവർക്ക് ഇത് ഗുണകരമാകുമെന്നുമാണ് കമ്പനിയുടെ വാദം.

ഓരോ കമ്പനിയുടെയും വിപണി വിഹിതം അനുസരിച്ചാണ് തുക നിശ്ചയിച്ചിരിക്കുന്നത്. നവംബറോടെ നിലവിൽ വരുന്ന ഈ തുക ഉപയോഗിച്ച് പുകവലി നിർത്താനുള്ള പദ്ധതികൾ, പൊതുവിദ്യാഭ്യാസം, നിയമപാലനം എന്നിവ നടപ്പിലാക്കാനാണ് സർക്കാരിന്റെ തീരുമാനം. പരിസ്ഥിതിയെ മലിനമാക്കുന്നവർ തന്നെ അതിന്റെ ചെലവ് വഹിക്കണം എന്നതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ സംഘടനകൾ ഈ നീക്കത്തെ പിന്തുണയ്ക്കുന്നത്. പുകയില ഉപയോഗം മൂലമുണ്ടാകുന്ന വൻ ആരോഗ്യച്ചെലവ് നികുതിദായകർക്ക് ഭാരമാകരുതെന്നും അവർ വാദിക്കുന്നു.

കാനഡയിലെ പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം ഐക്യകണ്ഠേന പിന്തുണച്ച ഈ നിയമം 2024-ലാണ് പാർലമെന്റ് പാസാക്കിയത്. 2035-ഓടെ പുകയില ഉപയോഗം രാജ്യത്തെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെയാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. നിയമം ഭരണഘടനാപരമായി നിലനിൽക്കുന്നതാണെന്നും ഇതിനെ കോടതിയിൽ ശക്തമായി നേരിടുമെന്നും ഹെൽത്ത് കാനഡ വ്യക്തമാക്കി. എന്നാൽ പുകയില ഉൽപ്പന്നങ്ങളിൽ നിന്ന് ഇതിനകം തന്നെ കോടിക്കണക്കിന് ഡോളർ നികുതി ലഭിക്കുന്നുണ്ടെന്നും ഈ പുതിയ ഫീസ് അനാവശ്യമാണെന്നുമാണ് പുകയില കമ്പനികളുടെ നിലപാട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!