ഷാർലെറ്റ്ടൗൺ : പ്രിൻസ് എഡ്വേർഡ് ഐലൻഡ് (പിഇഐ) കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ ലീഡറായി തിരഞ്ഞെടുക്കപ്പെട്ട് റോബ് ലാന്റ്സ്. ശനിയാഴ്ച നടന്ന പാർട്ടി കൺവെൻഷനിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ 350 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലാന്റ്സ് മാർക്ക് ലെഡ്വെല്ലിനെ പരാജയപ്പെടുത്തിയത്. ലാന്റ്സ് 2,895 വോട്ടുകൾ (53%) നേടിയപ്പോൾ ലെഡ്വെൽ 2,542 വോട്ടുകൾ (46%) കരസ്ഥമാക്കി. ഡെന്നിസ് കിങ് രാജിവെച്ചതിനെത്തുടർന്ന് ഇടക്കാല പ്രീമിയറായി സേവനമനുഷ്ഠിച്ചിരുന്ന ലാന്റ്സ്, ഈ വിജയത്തോടെ പ്രവിശ്യയുടെ സ്ഥിരം പ്രീമിയർ പദവിയിലേക്ക് ഉടൻ ചുമതലയേൽക്കും.

ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനായിരിക്കും തന്റെ സർക്കാർ മുൻഗണന നൽകുകയെന്ന് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ലാന്റ്സ് വ്യക്തമാക്കി. പ്രവിശ്യയിലെ വൈദ്യുതി വിതരണ കമ്പനിയായ മാരിടൈം ഇലക്ട്രിക്കിന്റെ പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നും കടലിനടിയിലുള്ള വൈദ്യുതി കേബിളുകൾ മാറ്റിസ്ഥാപിക്കുന്നതുൾപ്പെടെയുള്ള വികസന പദ്ധതികൾക്കായി കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പ്രവിശ്യയിൽ ഉപതിരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നും ജനങ്ങൾ നൽകിയ ഭരണാധികാരം ഉപയോഗിച്ച് സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ആഴ്ച ആദ്യം തന്നെ ലാന്റ്സ് ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
