Tuesday, March 10, 2026

‘ഇതൊരു നല്ല ആശയമല്ല’; ഇറാനിലെ എണ്ണ സംഭരണശാലകൾ തകർത്തതിൽ ഇസ്രയേലിനോട് പൊട്ടിത്തെറിച്ച് ട്രംപ്

വാഷിങ്ടൺ: ഇറാനിലെ മുപ്പതോളം എണ്ണ സംഭരണശാലകൾ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഡോണൾഡ് ട്രംപ്. ആക്രമണത്തിന്റെ വ്യാപ്തി യുഎസ് പ്രതീക്ഷിച്ചതിലും വലുതാണെന്നും ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ പ്രധാന ഭിന്നതയ്ക്ക് കാരണമായെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുദ്ധഭീതിയെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളർ കടന്നു.

സാധാരണ ജനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നത് എണ്ണവില കുതിച്ചുയരാൻ കാരണമാകുമെന്നാണ് ട്രംപിന്റെ ആശങ്ക. എന്നാൽ ഇറാന്റെ സൈനിക ആവശ്യങ്ങൾക്കുള്ള ഇന്ധന വിതരണം തടയാനാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി. ഇന്ധനം കത്തിച്ചുകളയുന്നതിനോട് ട്രംപിന് താൽപ്പര്യമില്ലെന്നും ഇത് ആഗോള വിപണിയെ അസ്ഥിരപ്പെടുത്തുമെന്നും യുഎസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

ആക്രമണം തുടർന്നാൽ മേഖലയിലെ ഇന്ധന കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇത് എണ്ണവില 200 ഡോളർ വരെ ഉയരാൻ കാരണമായേക്കാം. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ആഗോള ഊർജ്ജ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെ, വരും ദിവസങ്ങളിൽ യുഎസും ഇസ്രയേലും തമ്മിൽ ഉന്നതതല ചർച്ചകൾ നടത്തും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!