Saturday, March 14, 2026

കേരളത്തില്‍ പാചകവാതക ക്ഷാമം രൂക്ഷം;പകുതിയോളം ഹോട്ടലുകള്‍ അടച്ചു

തിരുവനന്തപുരം: പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ കേരളത്തിലെ അടുക്കളകളെയും ഹോട്ടല്‍ മേഖലയെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തെ പകുതിയോളം ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. പലയിടങ്ങളിലും മെനു വെട്ടിക്കുറയ്ക്കുകയും ഭക്ഷണസാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തട്ടുകടകള്‍, ഹോസ്റ്റല്‍ മെസ്സുകള്‍ എന്നിവയെയാണ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഗ്യാസ് ലഭ്യത കുറഞ്ഞതോടെ പലരും വിറകടുപ്പുകളിലേക്കും ബയോഗ്യാസ് സംവിധാനങ്ങളിലേക്കും മാറുകയാണ്.

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. അതേസമയം, രാജ്യത്ത് എല്‍പിജി ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഗാര്‍ഹിക ആവശ്യത്തിനുള്ള ഇന്ധനത്തിന് നിലവില്‍ തടസ്സമില്ലെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഇതിനിടെ, സൗദിയില്‍ നിന്നുള്ള എണ്ണക്കപ്പല്‍ ഇന്ന് ഇന്ത്യയിലെത്തുന്നത് ആശ്വാസകരമാകും. ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ രണ്ട് കപ്പലുകള്‍ക്ക് ഇറാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എല്‍പിജിയില്‍ നിന്ന് പിഎന്‍ജി (PNG) സംവിധാനത്തിലേക്ക് മാറാന്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാചകവാതകം അമിതവിലയ്ക്ക് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!