Friday, March 13, 2026

വെടിനിർത്തൽ ലംഘിച്ച് ഡ്രോൺ ആക്രമണം; കോംഗോയിൽ സമാധാനശ്രമങ്ങൾ പ്രതിസന്ധിയിൽ

ഗോമ: കിഴക്കൻ കോംഗോയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഡ്രോൺ ആക്രമണങ്ങളും ഏറ്റുമുട്ടലുകളും രൂക്ഷമാകുന്നതായി റിപ്പോർട്ട്. സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം നീക്കങ്ങളിൽ പരസ്പരം കുറ്റപ്പെടുത്തി കോംഗോ സർക്കാരും എം23 വിമതരും. കഴിഞ്ഞ ചൊവ്വാഴ്ച ഗോമ നഗരത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഐക്യരാഷ്ട്രസഭയിലെ ഒരു ഫ്രഞ്ച് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത് മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ രൂപീകരിച്ച സമാധാന കരാറുകൾ നിലനിൽക്കെയാണ് വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. 2026-ന്റെ തുടക്കം മുതൽ മേഖലയിൽ അറുപതോളം ഡ്രോൺ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സമാധാന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ജനവാസ മേഖലകളിൽ നടക്കുന്ന ആക്രമണങ്ങളിൽ സാധാരണക്കാർ കൊല്ലപ്പെടുന്നത് തുടരുകയാണ്.

സംഘർഷത്തെത്തുടർന്ന് കിഴക്കൻ കോംഗോയിൽ ഇതുവരെ 70 ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തതായാണ് കണക്കുകൾ. സമാധാന കരാറുകൾ കൊണ്ട് തങ്ങളുടെ ജീവിതത്തിൽ മാറ്റമൊന്നും ഉണ്ടാകുന്നില്ലെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള സംഘടനകൾ ചൂണ്ടിക്കാട്ടി. മേഖലയിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയത് വൻ മാനുഷിക ദുരന്തത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!