വാഷിങ്ടൺ: അമേരിക്കൻ തൊഴിൽ വിസയായ എച്ച്-1ബി രജിസ്ട്രേഷനിൽ ഈ വർഷം വൻ കുറവ് രേഖപ്പെടുത്തി. മുൻ വർഷത്തെ അപേക്ഷിച്ച് അപേക്ഷകരുടെ എണ്ണത്തിൽ 30 മുതൽ 50 ശതമാനം വരെ ഇടിവുണ്ടായതായാണ് ഇമിഗ്രേഷൻ വിദഗ്ധരുടെ റിപ്പോർട്ട്. വിസ നിയമങ്ങൾ പരിഷ്കരിച്ചതും അപേക്ഷാ ഫീസ് വർദ്ധിപ്പിച്ചതുമാണ് ഈ മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

രജിസ്ട്രേഷനുകളുടെ എണ്ണം കുറഞ്ഞത് ചില പ്രത്യേക വിഭാഗങ്ങൾക്ക് കൂടുതൽ അവസരങ്ങൾ തുറന്നു നൽകുന്നു. അമേരിക്കൻ സർവ്വകലാശാലകളിൽ നിന്ന് ഉപരിപഠനം കഴിഞ്ഞവർക്ക് വിസ ലഭിക്കാനുള്ള സാധ്യത വർദ്ധിച്ചു. വലിയ ഐടി ഔട്ട്‌സോഴ്‌സിങ് കമ്പനികളുടെ കുത്തക അവസാനിപ്പിക്കാൻ പുതിയ ലോട്ടറി സമ്പ്രദായം സഹായിക്കും. ഇതോടെ ചെറിയ സ്ഥാപനങ്ങൾക്കും മികച്ച പ്രതിഭകളെ നിയമിക്കാൻ സാധിക്കും. സ്പെഷ്യലൈസ്ഡ് ജോലികൾക്ക് ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നവർക്കും പുതിയ നിയമം അനുകൂലമാണ്.
2027 സാമ്പത്തിക വർഷത്തേക്കുള്ള രജിസ്ട്രേഷൻ നടപടികൾ മാർച്ച് 19-ന് അവസാനിച്ചു. പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ടവരെ 2026 മാർച്ച് 31-നകം യുഎസ് ഇമിഗ്രേഷൻ വിഭാഗം അറിയിക്കും. ഓരോ വർഷവും ആകെ 85,000 എച്ച്-1ബി വിസകളാണ് അമേരിക്ക നൽകുന്നത്. ഇതിൽ 65,000 എണ്ണം പൊതുവിഭാഗത്തിനും 20,000 എണ്ണം മാസ്റ്റേഴ്സ് ബിരുദധാരികൾക്കുമായി നീക്കിവെച്ചിരിക്കുന്നു.
