Wednesday, October 15, 2025

വിദേശത്ത് ജോലി തേടുന്നവർ സൂക്ഷിക്കുക! തട്ടിപ്പിന് ഇരകളായേക്കാം; ജാഗ്രതാ നിർദേശവുമായി വിദേശകാര്യമന്ത്രാലയം

indian ministry of external affairs warning job scam

വിദേശത്ത് നല്ലൊരു ജോലി എന്നത് നിരവധിപ്പേരുടെ സ്വപ്നമാണ്. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം പലരും ഏറെ തിടുക്കത്തിലാണ് വിദേശത്ത് ജോലി തരപ്പെടുത്തുന്നതും ടിക്കറ്റെടുത്ത് വിമാനം കയറുന്നതും. എന്നാൽ പലപ്പോഴും ചെന്നിറങ്ങുന്നത് വലിയ തട്ടിപ്പിലേക്കായിരിക്കും. ഇപ്പോഴിതാ വിദേശത്ത് ജോലി നേടുന്നവർ തട്ടിപ്പിന് ഇരയാകാതെ ജാഗ്രത പുലർത്തണമെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നൽകിയിരിക്കുന്ന നിർദേശം.

രജിസ്റ്റർ ചെയ്യാത്ത ഏജന്റുമാർ സമൂഹമാധ്യമങ്ങളിലൂടെ റിക്രൂട്ട്മെന്റ് നടത്തി നിരവധി പേരെ തട്ടിപ്പിനിരകളാക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സാധുതയുള്ള തൊഴിൽവിസയിൽ മാത്രമേ വിദേശ രാജ്യത്ത് എത്താവൂ എന്ന് ഇന്ത്യൻ എംബസിയും മുന്നറിയിപ്പ് നൽകുന്നു.

രജിസ്റ്റർ ചെയ്യാത്തതും നിയമവിരുദ്ധവുമായ റിക്രൂട്ടിങ് ഏജന്റുമാർ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് നേടാതെയാണ് പ്രവർത്തിക്കുന്നത്. ഇവർ വ്യാജമോ നിയമവിരുദ്ധമോ ആയ ജോലികൾ വാഗ്ദാനം ചെയ്യുകയും തൊഴിലന്വേഷകരിൽനിന്ന് രണ്ടു മുതൽ അഞ്ചു ലക്ഷം രൂപ വരെ ഈടാക്കുകയും ചെയ്യുന്നുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ

ഫേസ്ബുക്ക്, വാട്സ്ആപ്, ടെക്‌സ്‌റ്റ് മെസേജുകൾ തുടങ്ങിയവയിലൂടെയാണ് ഇവർ ഇരകളെ വീഴ്ത്തുന്നത്. കൃത്യമായ ഓഫീസോ വിലാസമോ ഇല്ലാതെയാണ് ഇവർ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ പരാതി നൽകിയാൽ നടപടിയെടുക്കാനോ തട്ടിപ്പുകാരെ കണ്ടെത്താനോ പലപ്പോഴും സാധിക്കാറില്ല. ഗൾഫ് രാജ്യങ്ങൾ, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ, മധ്യേഷ്യൻ രാജ്യങ്ങൾ, ഇസ്രായേൽ, കാനഡ, മ്യാന്മർ, ലാവോസ് എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വ്യാപകമാണെന്നും മുന്നറിയിപ്പിൽ പറയുന്നു.

വീട്ടുജോലിക്കെന്ന വ്യാജേന സ്ത്രീകളെ എത്തിച്ചതിനുശേഷം ലൈംഗികവൃത്തിക്കു പ്രേരിപ്പിച്ച നിരവധി പരാതികൾ അടുത്തിടെ ലഭിച്ചിരുന്നു. ഇങ്ങനെ ഇരകളെ എംബസിയുടെ സഹായത്താൽ സാമൂഹിക പ്രവർത്തകൾ ഇടപെട്ട് നാട്ടിലേക്ക് തിരിച്ചയക്കുകയാണ് പതിവ്. ജോലി അന്വേഷകർ ഇങ്ങോട്ട് പുറപ്പെടുന്നതിനുമുമ്പ് തൊഴിൽ കരാർ പരിശോധിക്കണമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. വിദേശ തൊഴിലുടമ, റിക്രൂട്ട്മെന്റ് ഏജന്റ്, എമിഗ്രന്റ് വർക്കർ എന്നിവർ ഒപ്പിട്ട തൊഴിൽ കരാറിനുമാത്രമേ സാധുതയുള്ളൂ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!