ഒട്ടാവ : ഒട്ടാവയിലെ ഡെന്റൽ ക്ലിനിക്കിലും മെഡിക്കൽ ക്ലിനിക്കിലും രോഗികളെ ചികിത്സിക്കാൻ നഴ്സായി ആൾമാറാട്ടം നടത്തിയ യുവതിക്ക് ഏഴ് വർഷം തടവ് ശിക്ഷ. ബ്രിജിറ്റ് ക്ലെറോക്സിനെയാണ് വെള്ളിയാഴ്ച ഒട്ടാവ കോടതി ശിക്ഷിച്ചത്.
ആക്രമണം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ബ്രിജിറ്റ് ക്ലെറോക്സിനെ ശിക്ഷിച്ചത്. ഒട്ടാവയിൽ ജോലി ലഭിക്കുന്നതിനായി വാൻകൂവറിൽ ജോലി ചെയ്യുന്ന ഒരു യഥാർത്ഥ നഴ്സിന്റെ പേര് ക്ലെറോക്സ് ഉപയോഗിച്ചതായി കണ്ടെത്തി.
കസ്റ്റഡിയിൽ കഴിഞ്ഞ കാലയളവിൽ കിഴിച്ചു ക്ലെറോക്സിന് ഇനി അഞ്ച് വർഷവും എട്ട് മാസവും ശിക്ഷ അനുഭവിക്കണം.
2021 ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ ഒട്ടാവ ഫെർട്ടിലിറ്റി ക്ലിനിക്കിൽ ക്ലെറോക്സ് ജോലി ചെയ്തു. അവിടെ രോഗികൾക്ക് കുത്തിവയ്പ്പ് നൽകലും മയക്കുമരുന്ന് നൽകലും ഉൾപ്പെടെയുള്ള ചുമതലകൾ വഹിച്ചിരുന്നതായും കണ്ടെത്തി.
