Saturday, January 31, 2026

എൻഡബ്ല്യുടി വെള്ളപ്പൊക്കം: റിപ്പോർട്ട് അംഗീകരിച്ചു, പ്രത്യേക ഏജൻസി ഇല്ല

യെല്ലോ നൈഫ് : 2022-ലെ വെള്ളപ്പൊക്കത്തോടുള്ള സർക്കാർ പ്രതികരണത്തെക്കുറിച്ചുള്ള അവലോകന റിപ്പോർട്ടിലെ മിക്കവാറും എല്ലാ ശുപാർശകളും അംഗീകരിച്ചതായി നോർത്ത്‌വെസ്റ്റ് ടെറിട്ടറീസ് സർക്കാർ (എൻഡബ്ല്യുടി). ഹേ റിവർ, കാറ്റ്‌ലോഡീച്ചെ ഫസ്റ്റ് നേഷൻ എന്നിവിടങ്ങളിലെ നാലായിരത്തോളം പേരെ ബാധിച്ച ഈ ദുരന്തത്തി​ന്റെ പ്രതികരണത്തിനും പുനഃസ്ഥാപനത്തിനുമായി ആകെ 9.36 കോടി ഡോളർ ചെലവാക്കിയതായി സ്റ്റാൻടെക് ഇൻക്. നടത്തിയ അവലോകന റിപ്പോർട്ട് കണക്കാക്കുന്നു.

റിപ്പോർട്ടിലെ 38 ശുപാർശകളിൽ 33 എണ്ണം ടെറിട്ടോറിയൽ സർക്കാരിനെ ലക്ഷ്യമിട്ടുള്ളതാണ്. ഇതിൽ 28 എണ്ണം അംഗീകരിക്കുകയും നാലെണ്ണം ഭാഗികമായി അംഗീകരിക്കുകയും ചെയ്തു. പൊതു ആശയവിനിമയം മെച്ചപ്പെടുത്തുക, ജീവനക്കാർക്ക് കൂടുതൽ പരിശീലനം നൽകുക, അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സന്നദ്ധത വർധിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന ശുപാർശകൾ. എന്നാൽ, ടെറിട്ടറിയിൽ അടിയന്തര പ്രതികരണത്തിനായി പ്രത്യേക ഏജൻസി രൂപീകരിക്കാനുള്ള ശുപാർശ സർക്കാർ തള്ളി. നിലവിലെ മുനിസിപ്പൽ ആൻഡ് കമ്മ്യൂണിറ്റി അഫയേഴ്സ് വകുപ്പിന്റെ ഭാഗമായി ഇത് നിലനിർത്തുന്നതാണ് കൂടുതൽ പ്രായോഗികവും ചെലവ് കുറഞ്ഞതുമെന്ന് സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ വർഷം 2023-ലെ കാട്ടുതീ പ്രതികരണവുമായി ബന്ധപ്പെട്ട് വന്ന സമാനമായ ശുപാർശയും സർക്കാർ തള്ളിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!