Saturday, February 28, 2026

ബ്രിട്ടിഷ് പ്രധാനമന്ത്രിക്ക് വീണ്ടും തിരിച്ചടി; മന്ത്രി ജോഷ് സൈമൺസ് രാജി വെച്ചു

ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി കീർ സ്റ്റാമർക്ക് വൻ തിരിച്ചടിയായി മന്ത്രിസഭയിൽ നിന്ന് വീണ്ടും രാജി. ലേബർ പാർട്ടി എംപി ജോഷ് സൈമൺസ് ക്യാബിനറ്റ് ഓഫീസ് മന്ത്രിസ്ഥാനം രാജിവെച്ചതാണ് സ്റ്റാമർ ഭരണകൂടത്തെ പ്രതിസന്ധിയിലാക്കിയത്. ജേണലിസ്റ്റുകളെക്കുറിച്ച് അന്വേഷിക്കാൻ പിആർ ഏജൻസിയെ ചുമതലപ്പെടുത്തിയെന്ന ആരോപണത്തെത്തുടർന്ന് താൻ ഭരണകൂടത്തിന് ഒരു തടസ്സമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് സൈമൺസ് പടിയിറങ്ങിയത്.

സമീപകാലത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ പരമ്പരാഗത കോട്ടയായ മാഞ്ചസ്റ്ററിൽ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ രാജി. ലൈം​ഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിൽ പീറ്റർ മാൻഡൽസണെ അംബാസഡർ സ്ഥാനത്തുനിന്ന് നീക്കിയതും, സ്റ്റാമറുടെ ചീഫ് ഓഫ് സ്റ്റാഫ് മോർഗൻ മക്‌സ്വീനിയുടെ രാജിയും സർക്കാരിന്റെ പ്രതിച്ഛായയെ നേരത്തെതന്നെ ബാധിച്ചിരുന്നു.

നിലവിൽ സർവേകളിൽ നൈജൽ ഫരാജിന്റെ ‘റിഫോം യുകെ’ പാർട്ടിക്കും ഗ്രീൻ പാർട്ടിക്കും പിന്നിലായ ലേബർ പാർട്ടി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. മെയ് 7-ന് നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സ്റ്റാമർ സർക്കാരിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!