Friday, March 13, 2026

മിഡിൽ ഈസ്റ്റിൽ യാത്രാരേഖകൾക്ക് തടസ്സം; കാനഡക്കാരുടെ മടക്കം വൈകുമെന്ന് ഫെഡറൽ സർക്കാർ

ഓട്ടവ: മിഡിൽ ഈസ്റ്റിൽ കുടുങ്ങിക്കിടക്കുന്ന കാനഡക്കാർക്ക് പാസ്‌പോർട്ടിന്റെ കാലതാമസം മൂലം മടക്കയാത്ര അസാധ്യമായിരിക്കുകയാണെന്ന് ഫെഡറൽ സർക്കാർ. മേഖലയിൽ യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ, വ്യോമപാതകൾ അടച്ചതാണ് യാത്രാരേഖകൾ എത്തിക്കുന്നതിന് തടസ്സമായതെന്ന് ഗ്ലോബൽ അഫയേഴ്സ് കാനഡ അറിയിച്ചു. എന്നാൽ വിമാനയാത്രകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നതോടെ ഈ പ്രതിസന്ധിക്ക് ഉടൻ പരിഹാരമാകുമെന്നും സർക്കാർ വ്യക്തമാക്കി.

ലബനനിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ലബനീസ് സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം ആഹാരം, മരുന്ന്, പാർപ്പിടം എന്നിവയ്ക്കായി 3.77 കോടി ഡോളറിന്റെ അടിയന്തര സഹായം കാനഡ പ്രഖ്യാപിച്ചു. ഏകദേശം 20,000 കാനഡക്കാർ ലബനനിലുണ്ടെന്നാണ് കണക്കുകൾ. സുരക്ഷാ കാരണങ്ങളാൽ ചില എംബസികളുടെ പ്രവർത്തനം പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും കൗൺസിലർ സേവനങ്ങൾ തുടർന്നും ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചത് മുതൽ ഇതുവരെ 8,500-ഓളം കാനഡക്കാർ സുരക്ഷിതമായി മടങ്ങിയെത്തിയിട്ടുണ്ട്. കൂടാതെ ആയിരത്തോളം പേരെ സുരക്ഷിതമായ മൂന്നാം രാജ്യങ്ങളിലേക്ക് മാറ്റാനും സർക്കാരിന് സാധിച്ചു. നിലവിൽ എമർജൻസി സെന്ററുകളിലേക്കുള്ള കോളുകളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും, ഇപ്പോൾ പാസ്‌പോർട്ട് സംബന്ധമായ അന്വേഷണങ്ങളാണ് കൂടുതലായി ലഭിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!