Sunday, March 15, 2026

‘ഇറാന്റെ കരുത്ത് കുറച്ചുകാണരുത്’; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി മുൻ നാറ്റോ കമാൻഡർ

ഓട്ടവ: ഇറാൻ്റെ പോരാട്ടവീര്യത്തെ അമേരിക്ക കുറച്ചുകാണുകയാണെന്ന് മുൻ നാറ്റോ കമാൻഡറും കനേഡിയൻ ജനറലുമായ ഡേവിഡ് ഫ്രേസർ. അത്യാധുനികമായ ആയുധങ്ങൾ അമേരിക്കയ്ക്കും ഇസ്രയേലിനുമുണ്ടെങ്കിലും, കുറഞ്ഞ ചിലവിൽ നിർമ്മിക്കുന്ന ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാൻ ശക്തമായി തിരിച്ചടിക്കുകയാണ്. ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന അമേരിക്കൻ പ്രതിരോധ മിസൈലുകൾ ഉപയോഗിച്ച് കുറഞ്ഞ വിലയുള്ള ഇറാനിയൻ ഡ്രോണുകളെ തകർക്കുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ടെന്നും ഇതൊരു ‘സാമ്പത്തിക യുദ്ധം’ കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തുർക്കിയിലെ കുറേസിക് റഡാർ ബേസ് പോലുള്ള നാറ്റോ കേന്ദ്രങ്ങൾ ഇറാനിയൻ മിസൈലുകളെ തകർക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. ഇറാനിൽ നിന്ന് തൊടുത്തുവിട്ട മിസൈലുകളെ തുർക്കി അതിർത്തിയിൽ അമേരിക്കൻ പേട്രിയറ്റ് സംവിധാനങ്ങൾ തകർത്തു. എന്നാൽ ഈ മിസൈലുകൾ അയച്ചത് തങ്ങളല്ലെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്. ഈ പ്രസ്താവനകളിലെ വൈരുദ്ധ്യം നയതന്ത്ര-സൈനിക തലങ്ങളിൽ തുർക്കി ചർച്ച ചെയ്യുന്നുണ്ട്.

ഹോർമുസ് കടലിടുക്ക് പോലുള്ള തന്ത്രപ്രധാനമായ മേഖലകൾ ഉപയോഗിച്ച് നാശനഷ്ടങ്ങൾ വരുത്താൻ ഇറാന് സാധിക്കുന്നുണ്ട്. യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ 15,000 ഇരട്ടി ഇറാനിയൻ കേന്ദ്രങ്ങൾ ആക്രമിച്ചതായി അമേരിക്ക അവകാശപ്പെടുമ്പോഴും, ഇറാൻ തോൽവി സമ്മതിച്ചിട്ടില്ല. യുക്രെയ്ൻ സ്വീകരിച്ചതിന് സമാനമായ പ്രതിരോധ തന്ത്രങ്ങളിലൂടെ ഇറാൻ രണ്ടാം ഘട്ട പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!