കാഠ്മണ്ഡു: 2025 സെപ്റ്റംബറിൽ നേപ്പാളിലുണ്ടായ വലിയ ജനകീയ പ്രക്ഷോഭത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനമായ കാഠ്മണ്ഡുവിൽ പ്രതിഷേധിച്ചമറിയിച്ച് യുവാക്കൾ. അഴിമതിക്കും സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ നടന്ന ആ സമരത്തിൽ 77 പേർ കൊല്ലപ്പെട്ടിരുന്നു. ഈ മരണങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ 900 പേജുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി ഉൾപ്പെടെയുള്ളവരെ ഇതിന്റെ ഭാഗമായി ചോദ്യം ചെയ്തിരുന്നു. എന്നാൽ റിപ്പോർട്ടിലെ വിവരങ്ങൾ പൂർണ്ണമായി വെളിപ്പെടുത്താൻ ഇടക്കാല സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരമേറ്റ ശേഷം മാത്രമേ ഇതിൽ നടപടിയുണ്ടാകൂ എന്നാണ് നിലവിലെ അറിയിപ്പ്.

അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ പ്രശസ്ത റാപ്പർ ബാലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (RSP) വൻ വിജയം നേടിയിരുന്നു. മുൻ പ്രധാനമന്ത്രിയെ പരാജയപ്പെടുത്തിക്കൊണ്ട് 35-കാരനായ ബാലേന്ദ്ര ഷാ അധികാരത്തിലേക്ക് വരുമ്പോൾ, ഭരണത്തിൽ സുതാര്യത വേണമെന്ന യുവജനങ്ങളുടെ ആവശ്യം പുതിയ സർക്കാരിന് വലിയ വെല്ലുവിളിയാകും.
