Wednesday, October 15, 2025

തുര്‍ക്കി-സിറിയ ഭൂചലനം: മരണം 9,500 കടന്നു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Turkey, Syria Earthquakes:Death toll from massive earthquakes now over 9,500

തുര്‍ക്കിയിലും സിറിയയിലുമായി ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ മരണ സംഖ്യ 9,500 കടന്നു. പതിനായിരങ്ങള്‍ക്ക് പരിക്കേറ്റു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ഇനിയും കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങളാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ വലിയൊരു വെല്ലുവിളിയാണ്. യുഎഇ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ സഹായം ഈ മേഖലയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.

തെക്കന്‍ തുര്‍ക്കിയിലെയും യുദ്ധത്തില്‍ തകര്‍ന്ന വടക്കന്‍ സിറിയയിലെയും തണുത്ത കാലാവസ്ഥയില്‍ ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവരെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ഓടുകയാണ്.
മരണസംഖ്യ ഉയരുമ്പോള്‍, രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗതയില്‍ നിരാശയും വര്‍ദ്ധിക്കുകയാണ്.

ഭൂകമ്പത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇതാ:

ഭൂകമ്പത്തിന്റെ എണ്ണം ഔദ്യോഗികമായി 9,500 കടന്നു

ഔദ്യോഗികമായി ഇരുരാജ്യങ്ങളില്‍ നിന്നുമുളള മരണസംഖ്യ 9,500 കടന്നു.
6,957 പേരും സിറിയയില്‍ 2,547 പേരും മരിച്ചതായി ഔദ്യോഗിക കണക്കുകള്‍. ഇനിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരുടെ സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നല്‍കി.

ഭൂകമ്പമുണ്ടായി രണ്ട് ദിവസത്തിന് ശേഷം ഒരു വയസ്സുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി

തുര്‍ക്കിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് രണ്ട് ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങി കിടന്ന ഒരു വയസ്സുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു.

6000ഓളം കെട്ടിടങ്ങളാണ് ഭൂചനത്തില്‍ തകര്‍ന്നത്. ദുരന്തഭൂമിയിലേക്ക് നിരവധി രാജ്യങ്ങളാണ് സഹായവാഗ്ദാനം നല്‍കിയിരിക്കുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ദുരന്തനിവാരണ സംഘം സിറിയിലെത്തിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!