കീവ്ഉക്രയ്ന്‍ ലസ്ഥാനം കീവില്‍ വ്യോമാക്രമണം രൂക്ഷമാക്കി റഷ്യ. ഇതുവരെ നഗരപരിധിക്ക് പുറത്തു കേന്ദ്രീകരിച്ചിരുന്ന ആക്രമണമാണ് തിങ്കള്‍ രാത്രിമുതല്‍ നഗരത്തിനുള്ളിലേക്ക് വ്യാപിപ്പിച്ചത്.
കീവിലെ 15 നില പാര്‍പ്പിട സമുച്ചയം അഗ്നിക്കിരയായി. നാല് ബഹുനില കെട്ടിടം ആക്രമണത്തില്‍ തകര്‍ന്നതായി ഉക്രയ്ന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്കി പറഞ്ഞു. നിരവധിയാളുകള്‍ മരിച്ചു. നഗരത്തില്‍ വിവിധയിടങ്ങളില്‍ സ്ഫോടനമുണ്ടായി. നഗരത്തില്‍ ചൊവ്വ രാത്രി എട്ടുമുതല്‍ 35 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കീവ് അപകടകരമായ സമയത്തെ അഭിമുഖീകരിക്കുന്നെന്നും രണ്ടുദിവസം എല്ലാവരും വീട്ടില്‍ത്തന്നെ കഴിയണമെന്നും മേയര്‍ പറഞ്ഞു.
സ്ഫോടനത്തില്‍ നഗരത്തിലെ മെട്രോ സ്റ്റേഷന്‍ തകര്‍ന്നു. ഇവിടം ബങ്കറായി ഉപയോഗിച്ചിരുന്നവരെ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിച്ചുവരുന്നു. കിഴക്കന്‍ നഗരം നിപ്രോയിലെ വിമാനത്താവളത്തിലും രണ്ടുതവണ മിസൈല്‍ ആക്രമണമുണ്ടായി. റണ്‍വേ പൂര്‍ണമായും തകര്‍ന്നു.
കീവില്‍നിന്നടക്കം കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ 9 മാനുഷിക ഇടനാഴി പ്രഖ്യാപിച്ചിട്ടുണ്ട്. പോഡില്‍സ്കി ജില്ലയിലെ പത്തുനില കെട്ടിടവും ആക്രമണത്തില്‍ ഭാഗികമായി തകര്‍ന്നു.അഭയാര്‍ഥികള്‍ 30 ലക്ഷംഉക്രയ്നില്‍നിന്ന് പലായനം ചെയ്തവരുടെ എണ്ണം 30 ലക്ഷം കടന്നു. ഇതില്‍ 1.57 ലക്ഷം പേര്‍ ഉക്രയ്ന്‍ പൗരരല്ലാത്തവരാണ്. രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിയാണ് ഇതെന്ന് യുഎന്‍ ചൂണ്ടിക്കാട്ടി. ഉക്രയ്ന്‍ വിട്ടവരില്‍ 18 ലക്ഷം പേര്‍ പോളണ്ടിലെത്തി. രക്ഷപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
3 പ്രധാനമന്ത്രിമാര്‍ കീവിലേക്ക്ഉക്രയ്ന് പിന്തുണ അറിയിക്കാന്‍ മൂന്ന് രാഷ്ട്രത്തലവന്മാര്‍ കീവിലേക്ക്. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളായാണ് പോളിഷ് പ്രധാനമന്ത്രി മതിയൂസ് മോറെവിയെകി, ചെക് പ്രധാനമന്ത്രി പെടര്‍ ഫിയാല, സ്ലൊവേനിയന്‍ പ്രധാനമന്ത്രി ജാനസ് യാന്‍ഷ എന്നിവര്‍ കീവിലെത്തുന്നത്. റഷ്യന്‍ ആക്രമണത്തോടുള്ള പ്രതിഷേധസൂചകമായി ക്രെയിനിലാണ് മൂവരുടെയും യാത്ര. ഉക്രയ്ന്‍ പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. യൂറോപ്യന്‍ യൂണിയന്റെ ബൃഹദ് സഹായ പാക്കേജ് കൈമാറുകയും ചെയ്യും.
മരിയൂപോളില്‍ കൂട്ടഒഴിപ്പിക്കല്റഷ്യന്‍ ആക്രമണത്തില്‍ ഭക്ഷണവും വെള്ളവും വൈദ്യുതിയും മരുന്നുമില്ലാതെ ദുരിതത്തിലായ മരിയൂപോളില്‍നിന്ന് ഒഴിപ്പിക്കല്‍ തുടരുന്നു. തിങ്കളാഴ്ച മുതല്‍ 2000 വാഹനത്തിലായി ജനങ്ങള്‍ നഗരത്തിനു പുറത്തു കടന്നതായി അധികൃതര്‍ പറഞ്ഞു. റഷ്യന്‍ പിടിയിലായ മറ്റൊരു നഗരം സിപോസിയയിലേക്ക് പ്രഖ്യാപിച്ച 260 കിലോമീറ്റര്‍ മാനുഷിക ഇടനാഴി വഴിയാണ് ഒഴിപ്പിക്കല്‍. ചൊവ്വാഴ്ച രാവിലെവരെ 300 പേരാണ് സിപോസിയയില്‍ എത്തിയിട്ടുള്ളത്. യുദ്ധത്തിനുമുമ്ബുള്ള കണക്കുകള്‍ പ്രകാരം 4.3 ലക്ഷം പേരാണ് മരിയൂപോളിലുള്ളത്. ആക്രമണത്തില്‍ 2300 പേര്‍ കൊല്ലപ്പെട്ടു.