വൻകൂവർ: ശനിയാഴ്ച നടന്ന ലാപു ലാപു ഫിലിപ്പിനോ ഫെസ്റ്റിവലിൽ ജനക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി നിരവധി പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. വൻകൂവർ സ്വദേശിയായ 30 വയസ്സുള്ള കൈ-ജി ആദം ലോ എന്ന പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിയാതായി പൊലീസ് അറിയിച്ചു.
അതേസമയം ഫെസ്റ്റിവൽ ദുരന്തത്തിൽ 11 പേർ കൊല്ലപ്പെട്ടതായും വരും ദിവസങ്ങളിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായും വൻകൂവർ പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ശനിയാഴ്ച രാത്രി 8 മണിക്ക് ശേഷമാണ്, E. 41st അവന്യൂവിനും ഫ്രേസർ സ്ട്രീറ്റിനും സമീപം നടന്ന സ്ട്രീറ്റ് ഫെസ്റ്റിവലിലേക്ക് വാഹനം ഇടിച്ചു കയറിയത്.

അപ്രതീക്ഷിത ദുരന്തത്തിൽ മാർക്ക് കാർണി സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തി. ഫെസ്റ്റിവലിൽ നിന്ന് പുറത്തുവന്ന “ഭയാനകമായ” വാർത്തകൾക്ക് ശേഷം തന്റെ ചിന്തകൾ വൻകൂവറിലെ ഫിലിപ്പിനോ സമൂഹത്തിനൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ് പറഞ്ഞു.
