Wednesday, February 4, 2026

അജിത് ഡോവല്‍ സൗദിയില്‍; സന്ദര്‍ശനം ഇറാന്‍-യുഎസ് യുദ്ധസമാന സാഹചര്യത്തില്‍

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യവും നയതന്ത്ര നീക്കങ്ങളും സജീവമാകുന്നതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സൗദി അറേബ്യയില്‍ എത്തി. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം മുറുകുന്നതും ഗാസ സമാധാന പദ്ധതി നിര്‍ണ്ണായക ഘട്ടത്തില്‍ നില്‍ക്കുന്നതും കണക്കിലെടുക്കുമ്പോള്‍ ഡോവലിന്റെ ഈ സന്ദര്‍ശനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പവന്‍ കപൂര്‍ ഇറാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി അഞ്ച് ദിവസത്തിന് ശേഷമാണ് ഡോവല്‍ സൗദിയിലെത്തിയത് എന്നത് ഇന്ത്യ നടത്തുന്ന വിപുലമായ നയതന്ത്ര ഇടപെടലുകളുടെ സൂചനയായി കരുതപ്പെടുന്നു.

അജിത് ഡോവലിന്റെ സൗദി സന്ദര്‍ശനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്‍കൂട്ടി ഔദ്യോഗിക അറിയിപ്പുകളൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ റിയാദിലെ വിമാനത്താവളത്തില്‍ ഡോവലിനെ സൗദി ഡെപ്യൂട്ടി മന്ത്രിയും ഇന്ത്യന്‍ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ റിയാദിലെ ഇന്ത്യന്‍ എംബസി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. മേഖലയിലെ സമാധാന ശ്രമങ്ങളില്‍ ഇന്ത്യയുടെ സജീവമായ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ രഹസ്യ സ്വഭാവമുള്ള സന്ദര്‍ശനം.

അടുത്ത കാലത്തായി പാക്കിസ്ഥാനുമായി സൗദി അറേബ്യ തന്ത്രപ്രധാനമായ പ്രതിരോധ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനുശേഷം സൗദി സന്ദര്‍ശിക്കുന്ന ഏറ്റവും മുതിര്‍ന്ന ഇന്ത്യന്‍ പ്രതിനിധിയാണ് അജിത് ഡോവല്‍ എന്നത് ശ്രദ്ധേയമാണ്. സൗദി-പാക്ക് പ്രതിരോധ സഹകരണം ശക്തമാകുന്നതിനിടെ, മറ്റൊരു പ്രധാന അറബ് രാജ്യമായ യുഎഇ ഇന്ത്യയുമായി പ്രതിരോധ പങ്കാളിത്തത്തിന് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ദൃഢമാക്കാനും രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുമുള്ള നീക്കമായി ഡോവലിന്റെ സന്ദര്‍ശനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!