Sunday, April 5, 2026

ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ വൻ ഇടിവ്‌; ഒറ്റയടിക്ക് കുറഞ്ഞത് 10 ബില്യണ്‍ ഡോളര്‍

മുംബൈ: ആഗോള സാമ്പത്തിക വിപണിയിലെ അപ്രതീക്ഷിത ചലനങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ വന്‍ ഇടിവ്. മാര്‍ച്ച് 27-ന് അവസാനിച്ച വാരത്തിലെ കണക്കുകള്‍ പ്രകാരം 10.29 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് സംഭവിച്ചത്. ഇതോടെ രാജ്യത്തിന്റെ മൊത്തം കരുതല്‍ ശേഖരം 688.06 ബില്യണ്‍ ഡോളറായി താഴ്ന്നു. സമീപകാലത്തെ ഏറ്റവും വലിയ വാരാന്ത്യ ഇടിവുകളില്‍ ഒന്നാണിതെങ്കിലും, ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഇപ്പോഴും സുരക്ഷിതമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ വര്‍ഷം ഫെബ്രുവരി 27 ന് അവസാനിച്ച ആഴ്ചയില്‍ ഫോറെക്‌സ് 728.494 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ഇതായിരുന്നു എക്കാലത്തെയും ഉയര്‍ന്ന നിരക്ക്. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തുന്നതിനായി റിസര്‍വ് ബാങ്ക് നടത്തിയ ഇടപെടലുകളും ആഗോളതലത്തില്‍ ഡോളര്‍ കരുത്താര്‍ജ്ജിച്ചതുമാണ് ഈ ഇടിവിന് പ്രധാന കാരണമായത്. വിദേശനാണ്യ ശേഖരത്തിലെ പ്രധാന ഘടകമായ ഫോറിന്‍ കറന്‍സി അസറ്റുകളില്‍ ഉണ്ടായ കുറവ് മൊത്തം ശേഖരത്തെ ബാധിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന മാറ്റങ്ങളും യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നയങ്ങളും രൂപയുടെ വിനിമയ നിരക്കില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

വിദേശനാണ്യ ശേഖരത്തില്‍ കുറവുണ്ടായെങ്കിലും, സ്വര്‍ണ ശേഖരത്തിന്റെ മൂല്യത്തിലുണ്ടായ വര്‍ദ്ധനവ് ഇന്ത്യയ്ക്ക് ആശ്വാസകരമാണ്. ലോകത്തെ ഏറ്റവും വലിയ വിദേശനാണ്യ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇപ്പോഴും മുന്‍നിരയില്‍ തന്നെ തുടരുന്നു. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഏകദേശം ഒരു വര്‍ഷത്തെ ഇറക്കുമതി ചെലവുകള്‍ക്ക് ആവശ്യമായ കരുതല്‍ ധനം ഇന്ത്യയുടെ പക്കലുണ്ടെന്നത് സാമ്പത്തിക ഭദ്രതയുടെ തെളിവാണ്. വരും വാരങ്ങളില്‍ വിപണി ശാന്തമാകുന്നതോടെ ശേഖരത്തില്‍ വീണ്ടും വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!