Monday, July 27, 2026

ഇസ്രയേലുമായി സുരക്ഷാ കരാറിനൊരുങ്ങി സിറിയ; പ്രധാന രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ച

മേഖലയില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഇസ്രയേലുമായി സുരക്ഷാ കരാറിലെത്താന്‍ സിറിയ സജീവ ശ്രമങ്ങള്‍ നടത്തുന്നതായി പ്രസിഡന്റ് അഹമ്മദ് അല്‍ ഷറ വ്യക്തമാക്കി. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഈ പുതിയ നീക്കത്തെക്കുറിച്ചുള്ള സൂചനകള്‍ പങ്കുവെച്ചത്. ചില പ്രമുഖ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് നിലവില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

പുതിയ കരാര്‍ വിജയകരമായാല്‍ അത് പശ്ചിമേഷ്യയില്‍ സമഗ്രമായ സമാധാനത്തിന് വഴിതുറക്കുമെന്നാണ് ഡമാസ്‌കസ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സുരക്ഷാ കരാര്‍ നിലവില്‍ വന്നാലും ഇസ്രയേല്‍ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന ഗോലാന്‍ കുന്നുകള്‍ക്ക് മേലുള്ള സിറിയയുടെ പരമാധികാര അവകാശത്തില്‍ ഒരുകാലത്തും വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രസിഡന്റ് ആവര്‍ത്തിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇസ്രയേലുമായി നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാനാണ് സിറിയ താത്പര്യപ്പെടുന്നത്.

ഇതിനുപുറമേ, ലെബനനിലേക്ക് സൈനിക ഇടപെടല്‍ നടത്താന്‍ സിറിയക്ക് യാതൊരു പദ്ധതിയുമില്ലെന്നും അഹമ്മദ് അല്‍ ഷറ വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തെക്കുറിച്ചും പ്രസിഡന്റ് സംസാരിച്ചു. കേവലം സാമ്പത്തിക ഉപരോധങ്ങള്‍ നീക്കുന്നതുകൊണ്ട് മാത്രം രാജ്യത്തിന് രക്ഷപ്പെടാനാകില്ലെന്നും, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സിറിയയെ ഒഴിവാക്കിയാല്‍ മാത്രമേ സമ്പൂര്‍ണ്ണ സാമ്പത്തിക മുന്നേറ്റം സാധ്യമാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!