കുവൈത്ത് സിറ്റി: വിശുദ്ധ റമദാനില്‍ കുവൈത്തിൽ ചില ജീവനക്കാര്‍ക്ക് പ്രതിദിന തൊഴില്‍ സമയദൈര്‍ഘ്യം നാല് മണിക്കൂറായി കുറച്ചു. വ്രതാനുഷ്ടാനം കണക്കിലെടുത്താണ് ജോലി സമയം വെട്ടിക്കുറച്ചത്.

സ്ത്രീകള്‍ക്ക് ജോലി സമയം നാല് മണിക്കൂറായി പ്രഖ്യാപിച്ചതിന് പുറമേ 15 മിനിറ്റ് വീതമുള്ള രണ്ട് ഗ്രേസ് പിരീഡുകളും അനുവദിച്ചു. ജോലിയില്‍ പ്രവേശിക്കുന്നത് 15 മിനിറ്റ് വൈകുന്നതിനും 15 മിനിറ്റ് നേരത്തേ ജോലി അവസാനിപ്പിക്കുന്നതിനും ഗ്രേസ് പിരീഡ് ഉപയോഗപ്പെടുത്താം.
പുരുഷന്മാര്‍ക്ക്, ജോലി സമയം നാല് മണിക്കൂറും 15 മിനിറ്റും ആയിരിക്കും. രാവിലെ 15 മിനിറ്റ് ഗ്രേസ് പിരീഡ് ലഭിക്കും. 2023ലെ ജീവനക്കാരുടെ പ്രകടന വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ സിവില്‍ സര്‍വീസ് കമ്മീഷനിലെ (സിഎസ്സി) സാമ്പത്തിക, ഭരണകാര്യ വിഭാഗമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് അല്‍അന്‍ബ ദിനപത്രത്തെ ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
സിവില്‍ സര്‍വീസ് കമ്മീഷന്‍ അംഗീകരിച്ച പ്രവൃത്തി സമയം കണക്കിലെടുത്ത് അനുയോജ്യമായ ജോലി സമയവും ഷിഫ്റ്റുകളും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ സര്‍ക്കാര്‍ ഏജന്‍സിക്കും ഉണ്ട്. മുഴുവന്‍ ജീവനക്കാര്‍ക്കും രാവിലെ 15 മിനിറ്റ് ഗ്രേസ് പിരീഡ് ഉണ്ട്. കൃത്യസമയത്ത് എത്തുന്നവര്‍ക്ക് 15 മിനിറ്റ് നേരത്തെ ജോലി അവസാനിപ്പിച്ച് മടങ്ങാന്‍ സാധിക്കും.