Sunday, December 21, 2025

ഇറാനെ ആക്രമിക്കാന്‍ ഇസ്രയേല്‍? ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി നെതന്യാഹു

ടെല്‍ അവീവ്: ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്യുന്നതിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നു. ഡിസംബര്‍ 29-നാണ് നിര്‍ണായകമായ ഈ കൂടിക്കാഴ്ച നടക്കുകയെന്ന് എന്‍ബിസി ന്യൂസിനെ ഉദ്ധരിച്ച് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ തങ്ങളുടെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി വിപുലീകരിക്കുന്നതില്‍ ഇസ്രയേല്‍ കടുത്ത ആശങ്കയിലാണ്. ഈ പദ്ധതിയുടേ ഭീഷണിയെക്കുറിച്ചും അതിനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും നെതന്യാഹു ട്രംപിനോട് വിശദീകരിക്കും. 2025 ജൂണില്‍ യുഎസ് നടത്തിയ ആക്രമണത്തില്‍ തകര്‍ന്ന തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ ഇറാന്‍ പുനര്‍നിര്‍മ്മിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

ഈ വര്‍ഷം ആദ്യം രണ്ടാഴ്ചയോളം നീണ്ടുനിന്ന ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇരുരാജ്യങ്ങള്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. വീണ്ടും ഒരു യുദ്ധസാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമോ എന്ന ആശങ്കയ്ക്കിടെയാണ് ഈ കൂടിക്കാഴ്ച. ഇറാന്റെ മിസൈല്‍ ഉല്‍പ്പാദനം തടയുന്നതിനും ആവശ്യമെങ്കില്‍ ഇറാനെതിരെ വീണ്ടും സൈനിക നടപടികള്‍ സ്വീകരിക്കുന്നതിനും അമേരിക്കയുടെ പിന്തുണ ഉറപ്പാക്കുകയാണ് നെതന്യാഹുവിന്റെ ലക്ഷ്യം.

ഇറാന്‍ മിസൈല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നത് മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്ന് ഇസ്രയേല്‍ കരുതുന്നു. ഈ സാഹചര്യത്തില്‍ ട്രംപുമായുള്ള കൂടിക്കാഴ്ച ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!