Saturday, April 11, 2026

‘ജോലിയുമില്ല, കൂലിയുമില്ല’; വാട്ടർലൂ മേഖലയെ പിടിച്ചുലച്ച് തൊഴിൽ പ്രതിസന്ധി

ടൊറന്റോ: വാട്ടർലൂ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാൾ 1.9% ഉയർന്ന നിലയിൽ തുടരുന്നതായി പുതിയ ലേബർ ഫോഴ്സ് സർവേ റിപ്പോർട്ട്. കിച്ചനർ, കേംബ്രിഡ്ജ്, വാട്ടർലൂ എന്നീ നഗരങ്ങളിലെ ശരാശരി തൊഴിലില്ലായ്മ നിരക്ക് 8.6 ശതമാനമാണ്. കാനഡയിലെ പ്രധാന നഗരങ്ങളുടെ പട്ടികയിൽ തൊഴിലില്ലായ്മയിൽ രണ്ടാം സ്ഥാനത്താണ് ഈ മേഖല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇവിടെ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്.

അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങളും ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ അധിക നികുതിയുമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. സതേൺ ഒന്റാരിയോയിലെ പല നഗരങ്ങളിലും സമാനമായ സാഹചര്യമാണുള്ളത്. കാനഡയിലെ പൊതുവായ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനം മാത്രമായിരിക്കെ, ഒന്റാരിയോയിലെ പല നഗരങ്ങളിലും ഇത് എട്ട് ശതമാനത്തിന് മുകളിലാണെന്നത് ഗൗരവകരമായ സാഹചര്യമാണ് സൂചിപ്പിക്കുന്നത്.

മേഖലയിലെ പ്രധാന വ്യവസായങ്ങളായ വാഹന നിർമ്മാണം, സാങ്കേതിക വിദ്യ, ഭക്ഷ്യ സംസ്കരണം തുടങ്ങിയവയെല്ലാം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. പ്രത്യേകിച്ച് നിർമ്മാണ മേഖലയിൽ വലിയ തോതിൽ തൊഴിലുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നിലവിലെ സാമ്പത്തിക അനിശ്ചിതത്വം ഈ മേഖലയിലെ തൊഴിൽ വിപണിയെ വരും മാസങ്ങളിലും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!