Sunday, April 12, 2026

അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം; കരാറിലെത്താതെ മടങ്ങുകയാണെന്ന് ജെ ഡി വാന്‍സ്

ഇസ്ലാമാബാദ്:പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മില്‍ പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടു. 21 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷവും സ്ഥിരം വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ സാധിക്കാതെ ഇരുവിഭാഗവും മടങ്ങി. അമേരിക്ക മുന്നോട്ടുവെച്ച കര്‍ശനമായ നിബന്ധനകള്‍ അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറാകാത്തതാണ് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണമായതെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് അറിയിച്ചു.

ആണവായുധം നിര്‍മ്മിക്കില്ലെന്ന കാര്യത്തില്‍ ഇറാന്റെ ഭാഗത്തുനിന്ന് കൃത്യമായ ഉറപ്പ് വേണമെന്നതായിരുന്നു അമേരിക്കയുടെ പ്രധാന ആവശ്യം. ചര്‍ച്ചയ്ക്കിടെ ആറോളം തവണ പ്രസിഡന്റ് ട്രംപുമായി സംസാരിച്ചുവെന്നും, കരാറിലെത്താന്‍ പരമാവധി ശ്രമിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശമെന്നും വാന്‍സ് വ്യക്തമാക്കി. എന്നാല്‍ അമേരിക്കയുടേത് യുക്തിരഹിതമായ ആവശ്യങ്ങളാണെന്നും അവര്‍ അടിക്കടി നിലപാട് മാറ്റുകയാണെന്നുമാണ് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതും സമാധാനപരമായ ആണവോര്‍ജ്ജ പദ്ധതികളും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി.

യുദ്ധം വഴി നേടാന്‍ കഴിയാത്തതെല്ലാം അമേരിക്ക ചര്‍ച്ചകളിലൂടെ ആവശ്യപ്പെടുകയാണെന്നാണ് ഇറാന്‍ പറയുന്നത്. ഹോര്‍മുസ് കടലിടുക്കിന്റെ കാര്യത്തിലും സമാധാനപരമായ ആണവോര്‍ജത്തിന്റെ കാര്യത്തിലും മറ്റ് വിഷയങ്ങളിലും അമേരിക്കയുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ തയാറല്ലെന്ന് ഇറാന്‍ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!