Tuesday, August 18, 2026

വിദേശ തൊഴിലാളികള്‍ വേണ്ട; ഫെഡറല്‍ സര്‍ക്കാരിന്റെ നിര്‍ദേശം തളളി P.E.I

അറ്റ്‌ലാന്റിക്: ഗ്രാമീണ മേഖലകളിലെ കുറഞ്ഞ വേതനമുള്ള താല്‍ക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് (P.E.I.) പിന്മാറി. അറ്റ്‌ലാന്റിക് പ്രവിശ്യകളില്‍ ഈ പദ്ധതി വേണ്ടാ എന്ന് വെച്ച ഏക പ്രവിശ്യയാണ് P.E.I. തൊഴില്‍ ക്ഷാമം പരിഹരിക്കാന്‍ ഇത്തരം തൊഴിലാളികളുടെ പരിധി 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്താനായിരുന്നു കനേഡിയന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

എന്നാല്‍ പ്രവിശ്യയിലെ നിലവിലെ സാഹചര്യം പരിശോധിച്ച ശേഷമാണ് ഈ ഇളവ് ആവശ്യമില്ലെന്ന് തീരുമാനിച്ചതെന്ന് പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. അതേസമയം, സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ കനേഡിയന്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് ബിസിനസ്സ് (CFIB) ശക്തമായ നിരാശ പ്രകടിപ്പിച്ചു. പ്രാദേശികമായി ആളുകള്‍ ഹോട്ടല്‍, റെസ്റ്റോറന്റ് മേഖലകളിലെ ജോലികള്‍ക്ക് അപേക്ഷിക്കുന്നില്ലെന്നും, വിദേശ തൊഴിലാളികളുടെ ലഭ്യത കുറയുന്നത് ചെറുകിട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും സി.എഫ്.ഐ.ബി വക്താക്കള്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്ത് കുടിയേറ്റ തൊഴിലാളി അവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി. നിര്‍ത്തലാക്കിയ വര്‍ക്ക് പെര്‍മിറ്റുകള്‍ കാരണം പല വിദേശ തൊഴിലാളികളും ചൂഷണത്തിന് ഇരയാകാറുണ്ടെന്നും, താല്‍ക്കാലിക ആശ്വാസത്തിന് പകരം തൊഴിലാളികള്‍ക്ക് സ്ഥിരതാമസത്തിനുള്ള വഴികള്‍ തുറന്നു നല്‍കുകയാണ് വേണ്ടതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!