Friday, September 18, 2026

യൂറോപ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍: കാനഡയും ബ്രിട്ടനും യുക്രെയ്‌നും പങ്കാളികളാകാന്‍ സാധ്യത

ഓട്ടവ: കാനഡ, ബ്രിട്ടന്‍, യുക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങളെ ഉള്‍പ്പെടുത്തി പുതിയ ‘യൂറോപ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍’ രൂപീകരിക്കാനുള്ള നിര്‍ദ്ദേശം യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ മുന്നോട്ടുവെച്ചു. ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അവര്‍ ഈ പുതിയ സുരക്ഷാ പദ്ധതി വ്യക്തമാക്കിയത്.

റഷ്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഹൈബ്രിഡ് ഭീഷണികളെ പ്രതിരോധിക്കാനും, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ കാരണം ഉടലെടുത്ത അനിശ്ചിതത്വം തരണം ചെയ്യാനുമാണ് ഇത്തരമൊരു ഫോറം ലക്ഷ്യമിടുന്നത്. പ്രസംഗ വേളയില്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും സന്നിഹിതനായിരുന്നു. അമേരിക്കയെ അമിതമായി ആശ്രയിക്കാതെ സുരക്ഷയും വ്യാപാരവും മുന്‍പോട്ടു കൊണ്ടുപോകാനുള്ള വഴികള്‍ കാനഡയും തിരയുന്നതിനിടെയാണ് ഈ നീക്കം.

റഷ്യ നേരിട്ടുള്ള സൈനിക ആക്രമണങ്ങള്‍ക്ക് പകരം കടലിലെ കേബിളുകള്‍ വിച്ഛേദിക്കുക, അതിര്‍ത്തി കടന്ന് ഡ്രോണുകള്‍ അയക്കുക (ഉദാഹരണത്തിന് ജര്‍മ്മനിയിലെ ലൈപ്‌സിഗ് വിമാനത്താവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണം) തുടങ്ങിയ പരമ്പരാഗതമല്ലാത്ത രീതികളിലൂടെ യൂറോപ്പിനെ ലക്ഷ്യമിടുന്നുണ്ട്. ഇത്തരത്തിലുള്ള ഹൈബ്രിഡ് ഭീഷണികളെ നേരിടാന്‍ നാറ്റോയ്ക്ക് (NATO) പുറമെ ഒരു പുതിയ സംവിധാനം അത്യാവശ്യമാണെന്ന് വോണ്‍ ഡെര്‍ ലെയ്ന്‍ ചൂണ്ടിക്കാട്ടി.

യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ മാതൃകയില്‍ ജര്‍മ്മനി, ഫ്രാന്‍സ്, പോളണ്ട് തുടങ്ങിയ പ്രമുഖ രാജ്യങ്ങള്‍ക്ക് സ്ഥിരം അംഗത്വവും മറ്റു രാജ്യങ്ങള്‍ക്ക് അസ്ഥിര അംഗത്വവും നല്‍കുന്ന രീതിയിലായിരിക്കും കൗണ്‍സിലിന്റെ ഘടനയെന്ന് യൂറോപ്യന്‍ യൂണിയന്‍ ഡിഫന്‍സ് കമ്മീഷണര്‍ ആന്‍ഡ്രിയസ് കുബിലിയസ് സൂചന നല്‍കി. മുന്‍പും ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും, വ്യക്തമായ രൂപരേഖ ഇല്ലാത്തതിനാല്‍ അവ നടപ്പിലായിരുന്നില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!