ആൽബെർട്ട : നഗരത്തിൽ അടിയന്തര നിരോധനാജ്ഞ പ്രഖ്യപിച്ചതിനു ശേഷം ആദ്യമായി ബെൽറ്റ്‌ലൈൻ ജില്ലയിൽ മാൻഡേറ്റ് വിരുദ്ധ പ്രതിഷേധക്കാരും എതിർപ്രക്ഷോഭകരും ഒത്തുകൂടിയതിനെ തുടർന്ന് കാൽഗറി പോലീസ് ആറ് പേരെ ശനിയാഴ്ച അറസ്റ്റ് ചെയ്തു.
കാനഡയിലുടനീളമുള്ള മെഡിക്കൽ ഉത്തരവുകളിൽ പ്രതിഷേധിച്ചാണ് ആയിരക്കണക്കിന് ആളുകൾ പ്രതിക്ഷേധ പ്രകടനം നടത്തിയത്. സെൻട്രൽ മെമ്മോറിയൽ പാർക്കിൽ ഉച്ചയ്ക്ക് ഒരു മണിയോടെ 350 ഓളം പേർ പങ്കെടുത്തു. തുടർന്ന് കുറച്ച് ബ്ലോക്കുകൾ അകലെയുള്ള സിറ്റി ഹാളിലേക്ക് പ്രതിക്ഷേധക്കാർ നീങ്ങാൻ തുടങ്ങി.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഏർപ്പെടുത്തിയ നിരോധനാജ്ഞ പ്രതിഷേധക്കാർ ലംഘിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം, ഉച്ചകഴിഞ്ഞുള്ള പ്രതിഷേധത്തിൽ ഏകദേശം 1,000 ആളുകൾ പങ്കെടുത്തെന്നും പോലീസ് ട്വീറ്റ് ചെയ്തു.
മാൻഡേറ്റ് വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ ഡസ്റ്റിൻ നോളനും ഉൾപ്പെടുന്നു.
“ഇത് വളരെ സങ്കടകരമാണെന്ന് ഞാൻ കരുതുന്നു, കാരണം സമാധാനപരമായി പ്രതിഷേധിക്കാനും ഇതുപോലെ ഒത്തുകൂടാനും എല്ലാ കാര്യങ്ങളെക്കുറിച്ചും നമ്മുടെ വികാരങ്ങളും ചിന്തകളും പ്രകടിപ്പിക്കാനും കനേഡിയൻമാരായ ഞങ്ങൾക്ക് അവകാശമുണ്ട്, അതിനാൽ ഞങ്ങൾക്ക് കഴിയില്ലെന്ന് അവർ ഞങ്ങളോട് പറയാൻ ശ്രമിക്കുന്നത് തെറ്റാണ്,” നോളൻ പറഞ്ഞു.
“വാക്‌സിനുകൾ നിർബന്ധമാക്കിക്കൊണ്ട് സർക്കാർ ചെയ്യുന്നത് തെറ്റാണെന്ന് ഞാൻ കരുതുന്നു. കാനഡയിലുടനീളമുള്ള എന്റെ കുടുംബത്തെ കാണാൻ എനിക്ക് ഇപ്പോൾ വിമാനത്തിൽ കയറാൻ കഴിയില്ല. ഇത് ബുദ്ധിമുട്ടാണ്. ആളുകളെ സന്ദർശിക്കാനും യാത്ര ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.