ട്രംപിന്റെ തിരിച്ചടി തീരുവ ലോകത്തെ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയിൽ വിദഗ്ധർ.
ആഗോള എണ്ണവിലയിൽ കനത്ത ഇടിവാണ് സംഭവിച്ചിരിക്കുന്നത്.
ബ്രെന്റ് ക്രൂഡ് വില ആറര ശതമാനം താഴ്ന്ന് ബാരലിന് 65 ഡോളറിലെത്തി. സ്വർണ വിലയിലും ഇടിവ് രേഖപെടുത്തി. കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവിൽ ലോക ഓഹരിവിപണി.

ഫാർമസ്യൂട്ടിക്കൽസ്, സെമികണ്ടക്ടറുകൾ എന്നിവയ്ക്കും താരിഫ് ഉടൻ പ്രഖ്യാപിക്കുമെന്ന് ട്രംപ് അറിയിച്ചു. കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ച തീരുവ പട്ടികയിൽ ഫാർമ, സെമികണ്ടക്ടറുകൾ എന്നിവ ഉണ്ടായിരുന്നില്ല. എന്നാൽ ഇവയ്ക്ക് തീരുവ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പ്രസ്താവന വന്നയുടനെ ഇന്നലെ നേട്ടം കൈവരിച്ച ഫാർമ ഓഹരികളിൽ ഇന്ന് 7 ശതമാനം വരെ ഇടിവുണ്ടായി.
