ത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് അടിപതറുന്നതിനിടെ പാർട്ടി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനർജി തന്റെ സുരക്ഷിതമണ്ഡലമായ ഭവാനിപുരിൽ പരാജയപ്പെട്ടു. ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരിയോട് പരാജയപ്പെട്ടു. 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുവേന്ദു അധികാരിയുടെ വിജയം. സുവേന്ദു ഭവാനിപുർ, നന്ദിഗ്രാം എന്നീ രണ്ട് സീറ്റുകളും നേടി മുന്നേറി.”മിനി-ഇന്ത്യ” എന്നറിയപ്പെടുന്ന ഭവാനിപുരിൽ സുവേന്ദുവും മമതയും തമ്മിലുള്ള മത്സരം തിങ്കളാഴ്ച നടന്ന വോട്ടെണ്ണലിൽ ഉടനീളം നാടകീയത സൃഷ്ടിച്ചു.

പോസ്റ്റൽ ബാലറ്റുകൾ എണ്ണിയപ്പോൾ രാവിലെ സുവേന്ദു അധികാരി ലീഡ് നേടി. എങ്കിലും, മമത പെട്ടെന്ന് ലീഡ് തിരിച്ചു പിടിക്കുകയും ഏകദേശം ഏഴാം റൗണ്ടിൽ അൽപം മുന്നിലെത്തുകയും ചെയ്തു. ഒരു ഘട്ടത്തിൽ, അവർ 19,000 വോട്ടുകളിൽ കൂടുതൽ ലീഡ് നേടി,വൈകുന്നേരം 6.30 ഓടെ, മമതയുടെ ലീഡ് വെറും 2,900 വോട്ടുകളായി ചുരുങ്ങി. രാത്രി 9 മണിയോടെ, 20 റൗണ്ടുകളിൽ 18 എണ്ണത്തിന്റെയും കൗണ്ടിങ് പൂർത്തിയായപ്പോൾ സുവേന്ദു 11,000 വോട്ടുകളിൽ കൂടുതൽ ലീഡ് നേടി.
