Saturday, August 8, 2026

താരിഫ് യുദ്ധത്തിന് പരിഹാരം തേടി കാനഡ; ഓഗസ്റ്റ് 19ന് മുമ്പ് കരാറിന് നീക്കം

വാഷിങ്ടൺ: കാനഡ–അമേരിക്ക വ്യാപാര തർക്കങ്ങൾക്ക് പരിഹാരം കാണാനുള്ള ഉഭയകക്ഷി ചർച്ചകൾ നിർണായക ഘട്ടത്തിൽ. പുതിയ അമേരിക്കൻ താരിഫുകൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ്, ഓഗസ്റ്റ് 19നകം ധാരണയിലെത്താനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളും.

വാഹനങ്ങൾ, മദ്യം, ഡയറി ഉൽപ്പന്നങ്ങൾ തുടങ്ങിയ പ്രധാന മേഖലകളിലെ താരിഫുകളാണ് ചർച്ചകളിലെ കേന്ദ്രവിഷയം. കാനഡ വ്യാപാരമന്ത്രി ഡൊമിനിക് ലെബ്ലാങ്കിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് വാഷിങ്ടണിലെത്തി അമേരിക്കൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നത്.

നിലവിലെ തീരുമാനപ്രകാരം ഓഗസ്റ്റ് 19 മുതൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ പുതിയ താരിഫ് ചുമത്താനാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്. ഇത് ഒഴിവാക്കുന്നതിനായി വാഹനങ്ങളുടെ താരിഫ് പിൻവലിക്കുന്നതും അമേരിക്കൻ മദ്യത്തിനും ഡയറി ഉൽപ്പന്നങ്ങൾക്കും കാനഡയിൽ കൂടുതൽ വിപണി പ്രവേശനം അനുവദിക്കുന്നതും ഉൾപ്പെടെയുള്ള ധാരണകൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കരാർ വൈകിയാൽ തിരിച്ചടി

ഓഗസ്റ്റ് 19നകം ധാരണയിലെത്താനായില്ലെങ്കിൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്കെതിരെ വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും കാനഡ പരിഗണിക്കുന്നുണ്ട്. എന്നാൽ സമയപരിധിക്കുള്ളിൽ കരാർ ഉറപ്പാക്കാനാകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് കനേഡിയൻ സാമ്പത്തിക ഉപദേശകരുടെ വിലയിരുത്തൽ.

ഇരുരാജ്യങ്ങളും പരസ്പരം വിട്ടുവീഴ്ചകൾക്ക് തയ്യാറാകേണ്ടതുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കനേഡിയൻ തൊഴിലാളികൾക്കും ബിസിനസുകൾക്കും ഗുണകരമായ രീതിയിൽ വ്യാപാര തർക്കത്തിന് ദീർഘകാല പരിഹാരം കണ്ടെത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!