ടൊറൻ്റോ : പൊതുമേഖലാ തൊഴിലാളികളുടെ വേതനം നിയന്ത്രിക്കുന്ന ബില്‍ 124 ഒന്റാരിയോ പിന്‍വലിച്ചു. വെള്ളിയാഴ്ച രാവിലെ വാർത്താക്കുറിപ്പിലൂടെയാണ് ബില്‍ റദ്ദാക്കിയതായി അറിയിച്ചത്. മൂന്ന് വര്‍ഷത്തേക്ക് പൊതുമേഖലാ തൊഴിലാളികളുടെ വേതനവർധന പരിമിതപ്പെടുത്തുന്നതാണ് ബില്‍. 2019-ലാണ് ബില്ലിന് അനുമതി ലഭിക്കുന്നത്.
പൊതുമേഖലാ തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ ഒരു ശതമാനം എന്ന തോതില്‍ ശമ്പള വർധന മൂന്ന് വര്‍ഷത്തേക്ക് പരിമിതപ്പെടുത്തുന്ന നിയമം കൂട്ടായ വിലപേശല്‍ അവകാശങ്ങളെ ലംഘിക്കുന്നുവെന്ന് പ്രവിശ്യ സുപ്രീം കോടതി അടുത്തിടെ വിധിച്ചിരുന്നു. അപ്പീല്‍ കോടതി വിധി വന്ന് മണിക്കൂറുകള്‍ക്ക് ശേഷം, ബില്‍ 124 എന്നറിയപ്പെടുന്ന നിയമം റദ്ദാക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

2022 നവംബറില്‍ ജസ്റ്റിസ് മാര്‍ക്കസ് കോഹ്നെന് ബില്‍ 124 തൊഴിലാളികളുടെ സംഘടനാ സ്വാതന്ത്ര്യത്തിനും കൂട്ടായ കരാർ ചർച്ചകൾക്കുമുള്ള അവകാശങ്ങളെ ലംഘിക്കുന്നുവെന്ന് വാദിച്ച് കോടതിയെ സമീപിച്ചിരുന്നു. ഫെബ്രുവരി 12-ന്, ഒന്റാരിയോയിലെ അപ്പീല്‍ കോടതിയും ഇത് പൊതുമേഖലാ തൊഴിലാളികളുടെ കൂട്ടായ വിലപേശല്‍ അവകാശങ്ങളെ ലംഘിക്കുന്നതായി കണ്ടെത്തി.
കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍, നഴ്സുമാരും അധ്യാപകരും ഉള്‍പ്പെടുന്ന ഈ തൊഴിലാളികള്‍ക്ക് നഷ്ടപ്പെട്ട വേതനം നികത്താന്‍ സര്‍ക്കാര്‍ പതുക്കെ പ്രതിവിധി നല്കി തുടങ്ങിയിരുന്നു. 2022 നും 2028 നും ഇടയില്‍ ഇതിനായി ഏകദേശം 13.7 ദശലക്ഷം ഡോളർ സർക്കാർ ചിലവാക്കിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.
