ഓട്ടവ : യോഗ്യരായ വോട്ടർമാരിൽ 67 ശതമാനത്തിലധികം പേരും ഫെഡറൽ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതായി ഇലക്ഷൻസ് കാനഡ റിപ്പോർട്ട്. അതായത് ഏകദേശം ഒരു കോടി 92 ലക്ഷത്തിലധികം വോട്ടർമാർ പോളിങ് ബൂത്തിലെത്തിയിട്ടുണ്ട്.

ഈ തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം വർധിക്കുമെന്ന് പരക്കെ പ്രതീക്ഷിച്ചിരുന്നെങ്കിലും, 1958 മാർച്ചിൽ യോഗ്യരായ 79.4% വോട്ടർമാർ വോട്ട് ചെയ്ത റെക്കോർഡ് മറികടക്കാനായില്ല. എന്നാൽ യോഗ്യരായ 62.6% വോട്ടർമാർ പോളിങ് ബൂത്തിലെത്തിയ കഴിഞ്ഞ ഫെഡറൽ തിരഞ്ഞെടുപ്പിനേക്കാൾ പോളിങ് ശതമാനം കൂടുതലാണ്. വോട്ടുകൾ വീണ്ടും എണ്ണിത്തുടങ്ങിയതിനാൽ, പോളിങ് ശതമാനം ഇനിയും ഉയരുമെന്നും ഇലക്ഷൻസ് കാനഡ പറയുന്നു.

നിലവിൽ ലിബറൽ പാർട്ടി മൊത്തം വോട്ടിൻ്റെ 43.6% നേടി 168 സീറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. കൺസർവേറ്റീവ് പാർട്ടിക്ക് 41.4% വോട്ടും 144 സീറ്റുകളും ഉണ്ട്. ബ്ലോക്ക് കെബക്വ 6.4% വോട്ടുകളും 23 സീറ്റുകളും നേടിയപ്പോൾ എൻഡിപി 6.3% വോട്ട് നേടി നിലവിൽ ഏഴ് സീറ്റുകളാണ് നേടിയത്.