Friday, April 24, 2026

`തെറ്റ് ചെയ്ത പൊലീസുകാരോട് അന്നും പറഞ്ഞിട്ടുണ്ട് പോടാ പുല്ലേ എന്ന്’: ആര്‍ ശ്രീലേഖ

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ ബിജെപി-സിപിഐഎം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ‘പോടാ പുല്ലെ’ പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍. ശ്രീലേഖ. താന്‍ സര്‍വീസിലിരുന്ന കാലത്തും സമാനമായ രീതിയില്‍ പ്രതികരിച്ചിട്ടുണ്ടെന്നും, അഴിമതിക്കാരായ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തപ്പോള്‍ ഇല്ലാത്ത പ്രതിഷേധം ഇപ്പോള്‍ എന്തിനാണെന്നും ശ്രീലേഖ ചോദിച്ചു. ഗുരുതരമായ തെറ്റുകള്‍ ചെയ്യുന്ന പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും ഡിസ്മിസ് ചെയ്യുകയും ചെയ്തപ്പോഴൊന്നും ഒരു രാഷ്ട്രീയ-പോലീസ് അസോസിയേഷന്‍ നേതാക്കളും ശബ്ദമുയര്‍ത്തിയിരുന്നില്ലെന്ന് അവര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

വിരമിച്ച ശേഷം തെറ്റുകള്‍ ചെയ്തുകൂട്ടുന്ന ഒരാളെ ‘പോടാ’ എന്ന് വിളിച്ചതില്‍ ഇത്രയധികം ആകുലപ്പെടേണ്ട കാര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വട്ടിയൂര്‍ക്കാവിലെ സംഘര്‍ഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥനോട് ആര്‍. ശ്രീലേഖയും ടി.പി. സെന്‍കുമാറും മോശമായി പെരുമാറി എന്ന ആരോപണങ്ങള്‍ക്കിടെയാണ് ഈ വിശദീകരണം. അതേസമയം, മുന്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഇത്തരം പ്രയോഗങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഭരണപക്ഷത്തുനിന്ന് ഉയരുന്നത്.

വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി വി. ശിവന്‍കുട്ടിയും രംഗത്തെത്തി. ആര്‍. ശ്രീലേഖയും ടി.പി. സെന്‍കുമാറും വിളിച്ച ‘പോടാ പുല്ലെ’ മുദ്രാവാക്യം മുന്‍കാല പ്രാബല്യത്തോടെയാണോ എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പരിഹസിച്ചു. ഇരുവരും സര്‍വീസിലിരുന്ന കാലത്ത് എടുത്ത തീരുമാനങ്ങളും ഫയലുകളും പുനഃപരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഉന്നത പദവികള്‍ വഹിച്ചവര്‍ ഇത്തരത്തില്‍ തെരുവില്‍ പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്ന സൂചനയാണ് മന്ത്രിയുടെ വാക്കുകള്‍ നല്‍കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!