Tuesday, April 28, 2026

യുഎന്‍ ആണവ സമ്മേളനത്തില്‍ അമേരിക്ക-ഇറാന്‍ പോര്; വൈസ് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി തര്‍ക്കം

ന്യൂയോര്‍ക്ക്: ആണവ നിര്‍വ്യാപന ഉടമ്പടിയുടെ (NPT) പതിനൊന്നാമത് അവലോകന സമ്മേളനത്തിന് ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് തര്‍ക്കങ്ങളോടെ തുടക്കം. സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ അമേരിക്കയും ഇറാനും തമ്മില്‍ രൂക്ഷമായ വാക്‌പോരിനാണ് വേദി സാക്ഷ്യം വഹിച്ചത്. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ 34 വൈസ് പ്രസിഡന്റുമാരില്‍ ഒരാളായി ഇറാന്റെ പ്രതിനിധിയെ തിരഞ്ഞെടുത്തതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പോരാട്ടത്തിന് കാരണമായത്.

ചേരിചേരാ രാജ്യങ്ങളുടെ ഗ്രൂപ്പാണ് ഇറാന്റെ പേര് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. എന്നാല്‍, ആണവ നിയമങ്ങള്‍ നിരന്തരം ലംഘിക്കുന്ന ഇറാനെ അധ്യക്ഷവേദിയില്‍ ഇരുത്തുന്നത് ഉടമ്പടിയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് അമേരിക്കന്‍ പ്രതിനിധി ക്രിസ്റ്റഫര്‍ യോ ആരോപിച്ചു. ലോകത്തെ ആണവ ഭീഷണിയില്‍ നിന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സമ്മേളനം, ആദ്യ ദിനം തന്നെ വന്‍ശക്തികള്‍ തമ്മിലുള്ള ചേരിതിരിവിനും തര്‍ക്കങ്ങള്‍ക്കും വേദിയായിരിക്കുകയാണ്.

1970-ല്‍ നിലവില്‍ വന്ന ആണവ നിര്‍വ്യാപന ഉടമ്പടിയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ ഈ അവലോകന സമ്മേളനം നിര്‍ണ്ണായകമാണ്. ഇറാന്‍-അമേരിക്ക തര്‍ക്കം വരും ദിവസങ്ങളിലും സമ്മേളന നടപടികളെ ബാധിക്കാനിടയുണ്ട്. ആണവ രഹിത ലോകമെന്ന ലക്ഷ്യത്തിലേക്കുള്ള ചര്‍ച്ചകള്‍ കലുഷിതമായ പശ്ചാത്തലത്തില്‍, വരും ദിവസങ്ങളിലെ നയതന്ത്ര നീക്കങ്ങള്‍ അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!