Wednesday, May 13, 2026

വ്യാജവാർത്താ ഭീതിയിൽ കാനഡ; സോഷ്യൽ മീഡിയ കമ്പനികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ​ഗ്ധർ

ഓട്ടവ: ഓൺലൈൻ വഴി പ്രചരിക്കുന്ന തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും തിരിച്ചറിയുന്നത് വലിയ വെല്ലുവിളിയായി മാറുന്നതായി പുതിയ സർവേ. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ പ്രകാരം, 80 ശതമാനം കാനഡക്കാരും മാസത്തിലൊരിക്കലെങ്കിലും വ്യാജവാർത്തകൾ കാണുന്നുണ്ട്. എന്നാൽ ഇതിൽ പകുതിയോളം പേർക്കും സത്യവും വ്യാജവും ഏതെന്ന് കൃത്യമായി വേർതിരിച്ചറിയാൻ കഴിയുന്നില്ല എന്നതാണ് പ്രധാന പ്രശ്നം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിക്കുന്ന ‘ഡീപ്ഫേക്ക്’ വിഡിയോകളും ചിത്രങ്ങളും വാർത്തകളെ കൂടുതൽ വിശ്വസനീയമായി തോന്നിപ്പിക്കുന്നു. വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാൻ സോഷ്യൽ മീഡിയ കമ്പനികൾ വേണ്ടത്ര നടപടി സ്വീകരിക്കുന്നില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ടെക് കമ്പനികൾക്ക് മേൽ കർശനമായ നിയമങ്ങളും പിഴയും ഏർപ്പെടുത്തിയാൽ മാത്രമേ ഇത്തരം പ്രവണതകൾക്ക് തടയിടാൻ കഴിയൂ എന്നാണ് പലരുടെയും അഭിപ്രായം.

വാർത്തകൾക്കായി ഭൂരിഭാഗം യുവാക്കളും സോഷ്യൽ മീഡിയയെയാണ് ആശ്രയിക്കുന്നത്. സോഷ്യൽ മീഡിയയിൽ കാണുന്ന കാര്യങ്ങൾ കണ്ണടച്ച് വിശ്വസിക്കാതെ സത്യാവസ്ഥ പരിശോധിക്കാൻ ജനങ്ങൾ തയ്യാറാകണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. അല്ലാത്തപക്ഷം തെറ്റായ വിവരങ്ങൾ വിശ്വസിക്കുന്നവരുടെയും അവ പങ്കുവെക്കുന്നവരുടെയും എണ്ണം വർദ്ധിക്കുന്നത് വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!