Thursday, May 14, 2026

ഇറാന്‍ യുദ്ധം: ചൈനീസ് പ്രസിഡന്റുമായി ഡോണള്‍ഡ് ട്രംപിന്റെ നിര്‍ണായക കൂടിക്കാഴ്ച ഇന്ന്

ബീജിങ്: ഇറാന്‍-യുഎസ് സംഘര്‍ഷം യുദ്ധത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന പശ്ചാത്തലത്തില്‍, ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്ന നിര്‍ണ്ണായക ചര്‍ച്ചകള്‍ക്കായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബീജിങ്ങിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ട്രംപ് ഇന്ന് നടത്തുന്ന കൂടിക്കാഴ്ച പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായകമാകും. 2017ന് ശേഷം ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ചൈന സന്ദര്‍ശിക്കുന്നത് എന്ന പ്രത്യേകതയും ഈ പര്യടനത്തിനുണ്ട്. ഇറാന് മേല്‍ ചൈനയ്ക്കുള്ള സ്വാധീനം ഉപയോഗപ്പെടുത്തി മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് കരുതപ്പെടുന്നത്.

ഇറാനുമായുള്ള നയതന്ത്ര ബന്ധം പൂര്‍ണ്ണമായും വഷളായെങ്കിലും, മധ്യസ്ഥര്‍ മുഖേനയുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് വ്യക്തമാക്കിയത് നേരിയ പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ ഏത് സാഹചര്യവും നേരിടാന്‍ തങ്ങള്‍ സജ്ജമാണെന്ന ഇറാന്‍ സൈന്യത്തിന്റെ മുന്നറിയിപ്പും, ഇറാന്റെ ഊര്‍ജ്ജമേഖല ലക്ഷ്യമിട്ടുള്ള അമേരിക്കന്‍ നീക്കമാണിതെന്ന് റഷ്യ ഉയര്‍ത്തുന്ന ആരോപണങ്ങളും അന്താരാഷ്ട്ര തലത്തില്‍ സങ്കീര്‍ണ്ണത വര്‍ധിപ്പിക്കുന്നു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ട്രംപിന്റെ സന്ദര്‍ശനത്തില്‍ ഇറാന്‍ വിഷയത്തിന് പുറമെ തായ്വാന്‍ പദവി, വ്യാപാര തര്‍ക്കങ്ങള്‍ എന്നിവയും ചര്‍ച്ചയാകും.

ഇറാന്‍ വിഷയത്തില്‍ അതീവ ജാഗ്രതയോടെയുള്ള നിലപാടായിരിക്കും ചൈന സ്വീകരിക്കുക എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഏതെങ്കിലും ഒരു പക്ഷത്തേക്ക് ചായുന്നതിന് പകരം സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്ന തന്ത്രമാകും ഷി ജിന്‍പിങ് സ്വീകരിക്കുക. പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം ആഗോളതലത്തില്‍ ഇന്ധനവില വര്‍ധിച്ചതും സാമ്പത്തിക അസ്ഥിരതയുണ്ടായതും ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ട്രംപ്-ഷി ജിന്‍പിങ് ചര്‍ച്ചകള്‍ക്ക് കൈവരുന്ന വിജയം ആഗോള സാമ്പത്തിക-സുരക്ഷാ ക്രമങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കും

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!