ഒട്ടാവ: ജി7 രാജ്യങ്ങളിൽ നിലവിൽ സാമ്പത്തിക മാന്ദ്യം നേരിടുന്ന ഏക രാജ്യം കാനഡയാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ വിമർശനം ശക്തമാക്കി പ്രതിപക്ഷം.സർക്കാരിന്റെ പ്രഖ്യാപനങ്ങളും പൊതുപരിപാടികളും മാത്രം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനോ ഉൽപ്പാദനക്ഷമത വർധിപ്പിക്കാനോ കഴിയില്ലെന്ന് വിമർശകർ ആരോപിക്കുന്നു. സാധാരണ ജനങ്ങൾക്ക് താങ്ങാനാവുന്ന ഭക്ഷ്യവിലയും ഭവനസൗകര്യവും സുരക്ഷിതമായ ജീവിത സാഹചര്യങ്ങളും ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും വിമർശനം.

അമിതമായ സർക്കാർ ചെലവുകളും ഉയർന്ന നികുതിഭാരവും ഫലപ്രദമല്ലാത്ത സാമ്പത്തിക നയങ്ങളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതിന്റെ വില കാനഡയിലെ സാധാരണക്കാർക്കാണ് നൽകേണ്ടിവരുന്നതെന്നും വിമർശനമുണ്ട്.
അതേസമയം, സാമ്പത്തിക വെല്ലുവിളികൾ ആഗോള സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും രാജ്യത്തിന്റെ വളർച്ചയെ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.കാനഡയുടെ സാമ്പത്തിക സ്ഥിതിഗതികളും സർക്കാരിന്റെ നയങ്ങളും സംബന്ധിച്ച രാഷ്ട്രീയ ചർച്ചകൾ രാജ്യത്ത് കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിലാണ് പുതിയ വിമർശനങ്ങൾ ഉയരുന്നത്.
