Friday, August 7, 2026

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ടെലിഫോണില്‍ സംസാരിച്ച് മോദിയും നെതന്യാഹുവും

ന്യൂഡല്‍ഹി: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഇന്ത്യ-ഇസ്രായേല്‍ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ നിലവിലെ പുരോഗതി ഇരു നേതാക്കളും സംയുക്തമായി അവലോകനം ചെയ്തു. പശ്ചിമേഷ്യയിലെ നിലവിലെ സങ്കീര്‍ണ്ണമായ സംഭവവികാസങ്ങളെക്കുറിച്ചും പ്രാദേശിക സ്ഥിതിഗതികളെക്കുറിച്ചും ഇരുനേതാക്കളും സമഗ്രമായി സംസാരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) അറിയിച്ചു.

ഇരുരാജ്യങ്ങളുടെയും സമഗ്ര പുരോഗതിയും സുരക്ഷയും മുന്‍നിര്‍ത്തി വിവിധ മേഖലകളിലെ ഉഭയകക്ഷി കരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചര്‍ച്ചയില്‍ ധാരണയായി. പ്രതിരോധം, കൃഷി, ആധുനിക സാങ്കേതികവിദ്യ, സൈബര്‍ സുരക്ഷ, വ്യാപാരം എന്നീ മേഖലകളില്‍ നിലവിലുള്ള ശക്തമായ ബന്ധം വരുംദിവസങ്ങളില്‍ കൂടുതല്‍ വിപുലീകരിക്കും. പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ ഉന്നതതല സംഭാഷണം നടന്നതെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

നേരത്തെ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഇരുനേതാക്കളും അവസാനമായി ഫോണില്‍ ആശയവിനിമയം നടത്തിയത്. ടെലിഫോണ്‍ ചര്‍ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിട്ടില്ലെങ്കിലും, മേഖലയിലെ സമാധാനശ്രമങ്ങള്‍ക്കും തന്ത്രപ്രധാന ബന്ധങ്ങള്‍ക്കും ഈ കൂടിക്കാഴ്ച പുതിയ ഊര്‍ജ്ജം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!