വിനിപെഗ് : വെള്ളിയാഴ്ച രണ്ട് മേഖലകളിൽ കൂടി കാട്ടുതീ പടർന്നുപിടിച്ചതോടെ മാനിറ്റോബയിലെ 1,000 നിവാസികൾക്ക് കൂടി വീടുകൾ വിട്ട് പലായനം ചെയ്യേണ്ടി വന്നു. മാനിറ്റോബയിൽ, ഫ്ലിൻ ഫ്ലോണിനടുത്തുള്ള സ്നോ ലേക്ക് പട്ടണത്തിൽ നിന്നും കാട്ടുതീ കാരണം ജനങ്ങൾക്ക് നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചു.

3,000 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിൽ വളർന്ന ആ തീ, ഫ്ലിൻ ഫ്ലോൺ നഗരത്തിലെ 5,000 നിവാസികളെയും ചുറ്റുമുള്ള കോട്ടേജുകളിലും വീടുകളിലും ആയിരത്തോളം പേരെയും ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്. സ്നോ ലേക്കിൽ നിന്നും ഒഴിപ്പിച്ചവരെ കൂടി ഉൾപ്പെടുത്തുമ്പോൾ, നിലവിൽ മാനിറ്റോബയിൽ നിന്നും ഒഴിപ്പിച്ചവരുടെ എണ്ണം ഏകദേശം 19,000 പേരായി ഉയർന്നു. പ്രവിശ്യയിൽ ആകെ 27 കാട്ടുതീകൾ സജീവമായി തുടരുന്നുണ്ട്. അവയിൽ എട്ടെണ്ണം നിയന്ത്രണാതീതമാണ്. ഒഴിപ്പിച്ചവർക്കായി വിനിപെഗ്, തോംസൺ, ബ്രാൻഡൻ എന്നിവിടങ്ങളിൽ ഷെൽട്ടറുകൾ ഒരുക്കിയിട്ടുണ്ട്. അതേസമയം പുകറ്റവാഗനിലെയും ക്രോസ് ലേക്ക്വിലെയും ഫസ്റ്റ് നേഷൻസിൽ ഒഴിപ്പിക്കൽ പൂർത്തിയായതായി പ്രവിശ്യാ അഗ്നിശമന ഉദ്യോഗസ്ഥർ പറഞ്ഞു.