Monday, June 8, 2026

ഡോളറിന് മുന്നില്‍ തകര്‍ന്ന് രൂപ; ഒറ്റയടിക്ക് 17 പൈസ ഇടിഞ്ഞു

ആഗോള വിപണിയില്‍ അമേരിക്കന്‍ ഡോളറിന്റെ മൂല്യം ശക്തമായതും അസംസ്‌കൃത എണ്ണവിലയിലെ കുതിച്ചുചാട്ടവും രൂപയ്ക്ക് വന്‍ തിരിച്ചടിയാകുന്നു. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ കറന്‍സി വിപണിയെ വല്ലാതെ ഉലച്ചിരിക്കുകയാണ്. പുതിയ വാരത്തിലെ ആദ്യ പ്രവൃത്തിദിനമായ തിങ്കളാഴ്ച ഇന്റര്‍ബാങ്ക് വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെ 17 പൈസയുടെ ഇടിവോടെ 95.35 എന്ന നിലവാരത്തിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. മുന്‍ സെഷനില്‍ ഇത് 95.18 ആയിരുന്നു. വിദേശ മൂലധന ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്നതിനും ഫോറെക്‌സ് ലിക്വിഡിറ്റി മെച്ചപ്പെടുത്തുന്നതിനുമായി റിസര്‍വ് ബാങ്ക് (RBI) എടുത്ത നിര്‍ണ്ണായക നടപടികളെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച രൂപ 56 പൈസ ഉയര്‍ന്ന് രണ്ട് മാസത്തെ ഏറ്റവും മികച്ച ഏകദിന നേട്ടം കൈവരിച്ചിരുന്നു. എന്നാല്‍ ആ ആശ്വാസം കെടുത്തുന്ന രീതിയിലാണ് മിഡില്‍ ഈസ്റ്റ് പ്രതിസന്ധിയെത്തുടര്‍ന്ന് രൂപ വീണ്ടും സമ്മര്‍ദ്ദത്തിലാവുകയും ഡോളറിനെതിരെ 96 എന്ന റെക്കോര്‍ഡ് താഴ്ന്ന നിലവാരത്തിലേക്ക് അടുക്കുകയും ചെയ്യുന്നത്.

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളും ശക്തമായ അമേരിക്കന്‍ സാമ്പത്തിക ഡാറ്റയും കാരണം നിക്ഷേപകര്‍ കടുത്ത ജാഗ്രതയിലാണെന്ന് ഫോറെക്‌സ് വ്യാപാരികള്‍ വ്യക്തമാക്കുന്നു. ആറ് പ്രമുഖ ആഗോള കറന്‍സികള്‍ക്കെതിരെയുള്ള ഡോളറിന്റെ മൂല്യം അളക്കുന്ന ഡോളര്‍ സൂചിക (DXY) 0.42% ഉയര്‍ന്ന് 95.33-ല്‍ എത്തിയിട്ടുണ്ട്. ഇതിനൊപ്പം, ഇറാനും ഇസ്രായേലും തമ്മിലുള്ള മിസൈലാക്രമണങ്ങള്‍ 100 ദിവസത്തിലേറെയായി തുടരുന്ന സാഹചര്യത്തില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഫ്യൂച്ചേഴ്‌സ് ട്രേഡില്‍ 3.43% ഉയര്‍ന്ന് ബാരലിന് 96.28 ഡോളറിലെത്തി. ഇറാന്റെ മിസൈലുകള്‍ തകര്‍ത്തുവെന്നും ആളപായമില്ലെന്നും ഇസ്രായേല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഭൗമരാഷ്ട്രീയ അപകടസാധ്യതകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ തുടരുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരുപക്ഷത്തോടും സംയമനം പാലിക്കാനും ചര്‍ച്ചകള്‍ നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും വിപണിയിലെ ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന് സിആര്‍ ഫോറെക്‌സ് അഡൈ്വസേഴ്സ് എംഡി അമിത് പബാരി വിലയിരുത്തുന്നു.

ബാഹ്യ ഘടകങ്ങള്‍ അനുകൂലമായാല്‍ മധ്യകാലയളവില്‍ യുഎസ്ഡി-ഐആര്‍ (USD-INR) നിരക്ക് 94.50-ന് താഴേക്ക് വന്ന് 94.00-93.80 മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. എന്നാല്‍, അമേരിക്കന്‍-ഇറാന്‍ സംഘര്‍ഷങ്ങള്‍ വീണ്ടും വര്‍ദ്ധിച്ചാല്‍ ഡോളര്‍ കൂടുതല്‍ ശക്തമാകാനും എണ്ണവില ഉയരാനും ഇടയാക്കും. ഇത് താല്‍ക്കാലികമായി നിരക്കിനെ 95.30-95.50 ശ്രേണിയിലേക്ക് തള്ളിവിട്ടേക്കാം. ഈ ദുര്‍ബലമായ ആഗോള വികാരം ദലാല്‍ സ്ട്രീറ്റിലും പ്രതിഫലിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 724.95 point ഇടിഞ്ഞ് 73,518.39 ലും നിഫ്റ്റി 222.45 point ഇടിഞ്ഞ് 23,138.60 ലും വ്യാപാരം അവസാനിപ്പിച്ചു. വിദേശ സ്ഥാപന നിക്ഷേപകര്‍ (FII) വെള്ളിയാഴ്ച മാത്രം 8,776.25 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞതും ആഭ്യന്തര വിപണിയിലെ തകര്‍ച്ചയുടെ ആക്കം കൂട്ടിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!