ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് ജെ മത്സരത്തിൽ ജോർദാനെ 3-1ന് തോൽപ്പിച്ച് അർജന്റീന നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി. ഡാലസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗ്രൂപ്പ് ഘട്ടം സമ്പൂർണ വിജയത്തോടെ അവസാനിപ്പിച്ചാണ് അർജന്റീന അവസാന 32ൽ പ്രവേശിച്ചത്.
19-ാം മിനിറ്റിൽ ജിയോവാനി ലോ സെൽസോയുടെ ഫ്രീകിക്കിലൂടെ അർജന്റീന ലീഡ് നേടി. ആദ്യ പകുതിയുടെ അവസാന ഘട്ടത്തിൽ ലഭിച്ച പെനാൽറ്റി ലൗട്ടാരോ മാർട്ടിനെസ് ഗോളാക്കി ലീഡ് ഇരട്ടിയാക്കി.
രണ്ടാം പകുതിയിൽ ജോർദാൻ തിരിച്ചടിച്ചു. അൽ മാർഡിയും ഹദ്ദാദും ചേർന്ന് ഒരുക്കിയ നീക്കത്തിൽ അൽ തമാരി ഗോൾ നേടി സ്കോർ 2-1 ആക്കി.

എന്നാൽ മത്സരത്തിന്റെ അവസാനഘട്ടത്തിൽ ലയണൽ മെസി തന്റെ ട്രേഡ്മാർക്ക് ഫ്രീകിക്കിലൂടെ വീണ്ടും അർജന്റീനയ്ക്ക് കരുത്തായി. താഴത്തെ കോർണറിലേക്ക് പന്ത് എത്തിച്ച മെസിയുടെ ഗോൾ അർജന്റീനയുടെ ജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ ഗ്രൂപ്പ് ജെയിലെ ഒന്നാം സ്ഥാനക്കാരായ അർജന്റീന ജൂലൈ 3ന് മയാമിയിൽ നടക്കുന്ന അവസാന 32 പോരാട്ടത്തിൽ കേപ് വേർഡെയെ നേരിടും. ലോകകപ്പിലെ ജോർദാന്റെ ആദ്യ യാത്ര ഇതോടെ അവസാനിക്കുകയും ചെയ്തു.
