Tuesday, April 21, 2026

തൃശൂർ വെടിക്കെട്ട് ദുരന്തം: ”പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും”; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: തൃശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റവർക്ക് അടിയന്തര ചികിത്സാ സഹായങ്ങൾ ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങൾ പൂർണ്ണസജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും, പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം കൂടി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടത്തെത്തുടർന്നുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യവകുപ്പ്, റവന്യു, ദുരന്തനിവാരണ വകുപ്പുകൾ എന്നിവയെ ഏകോപിപ്പിച്ചാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ സർക്കാർ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. അവരുടെ വേർപാടിലുണ്ടായ നഷ്ടം നികത്താനാവാത്തതാണെന്നും പ്രിയപ്പെട്ടവരുടെ വേദനയിൽ സർക്കാരും ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!