2026 ഫിഫ ലോകകപ്പിന്റെ ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയും യൂറോപ്യൻ ചാമ്പ്യൻമാരായ സ്പെയിനും ഞായറാഴ്ച ന്യൂ ജഴ്സിയിൽ ഏറ്റുമുട്ടും. ലോക ഫുട്ബോളിലെ രണ്ട് ശക്തികളുടെ പോരാട്ടത്തിനൊപ്പം വ്യക്തിപരവും ചരിത്രപരവുമായ നിരവധി കഥകൾ ഈ ഫൈനലിനെ ശ്രദ്ധേയമാക്കുന്നുണ്ട്.
39-കാരനായ ലയണൽ മെസിക്ക് ഇത് അവസാന ലോകകപ്പ് ഫൈനലായേക്കാമെന്നാണ് വിലയിരുത്തൽ. മറുവശത്ത്, സ്പെയിനിന്റെ യുവതാരം ലമിൻ യമാൽ തന്റെ കരിയറിലെ ഏറ്റവും വലിയ മത്സരത്തിനാണ് ഇറങ്ങുന്നത്. ഇരുവരും ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയുടെ പ്രതിഭകളാണെന്നതും ഈ പോരാട്ടത്തിന് കൂടുതൽ പ്രത്യേകത നൽകുന്നു.

ടൂർണമെന്റിൽ അർജന്റീന കടുത്ത മത്സരങ്ങളിലൂടെ ഫൈനലിലെത്തിയപ്പോൾ, പരിശീലകൻ ലൂയിസ് ഡി ലാ ഫുവെന്റെയുടെ കീഴിൽ സ്പെയിൻ 37 മത്സരങ്ങളായി തോൽവിയറിയാതെ മുന്നേറുകയാണ്. പന്തടക്കത്തിലും കൃത്യതയിലും മികവ് പുലർത്തുന്ന സ്പാനിഷ് ടീമിനെതിരേ അർജന്റീനയുടെ പോരാട്ടവീര്യമാണ് പ്രധാന ആയുധമാകുമെന്നാണ് വിലയിരുത്തൽ.
സ്പെയിൻ ക്യാപ്റ്റൻ റോഡ്രി, മെസിയുടെ അർജന്റീനയെ ഭയപ്പെടാതെ കൂടുതൽ ആത്മവിശ്വാസത്തോടെയും വിശപ്പോടെയും കളിക്കണമെന്ന് സഹതാരങ്ങളോട് ആവശ്യപ്പെട്ടു. അതേസമയം, ലോകകപ്പ് വീണ്ടും സ്വന്തമാക്കാനുള്ള പ്രചോദനം ആരാധകരിൽ നിന്നാണെന്ന് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി പറഞ്ഞു.
