റോം: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കെതിരെ കടുത്ത വിമർശനവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാർപ്പാപ്പയെക്കുറിച്ച് ട്രംപ് നടത്തിയ പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് മെലോണി വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.ഡോണൾഡ് ട്രംപിന്റെ മാർപാപ്പ വിമർശനത്തിനു പിന്നാലെയാണ് ഉറ്റസുഹൃത്തുക്കളായിരുന്ന ജോർജ മെലോനിയും ഡോണൾഡ് ട്രംപും പരസ്‌പരം തള്ളിപ്പറഞ്ഞത്. മാർപാപ്പയ്ക്കെതിരെ സ്വയം യേശുദേവനായി ചിത്രീകരിച്ച് യുഎസ് പ്രസിഡന്റ് ട്രംപ് ഉയർത്തിയ വിമർശനം അംഗീകരിക്കില്ലെന്ന കടുത്ത വിമർശനവുമായി ഇറ്റലിയുടെ പ്രധാനമന്ത്രിയായ മെലോനി രംഗത്തെത്തിയിരുന്നു. ഫ്രാൻസിസ് മാർപ്പാപ്പയുടെ രാഷ്ട്രീയ നിലപാടുകളെ വിമർശിച്ചുകൊണ്ട് ട്രംപ് നടത്തിയ പരാമർശങ്ങളാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. ട്രംപിന്റെ വാക്കുകൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കത്തോലിക്കാ വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്നും അത് ‘അസ്വീകാര്യമാണെന്നും’ മെലോണി പ്രതികരിച്ചിരുന്നു.പിന്നാലെ ഇറ്റാലിയൻ പത്രത്തിനു നൽകിയ അഭിമുഖത്തിൽ, മെലോനിയുടെ പ്രതികരണം ഞെട്ടിച്ചെന്നും മെലോനിക്കു ധൈര്യമുണ്ടെന്നാണു താൻ കരുതിയതെന്നും എന്നാൽ തനിക്ക് തെറ്റിയെന്നും ട്രംപ് പ്രതികരിച്ചു. അതേ സമയം കഴിഞ്ഞ മാസം ഇതേ പത്രത്തിനു നൽകിയ അഭിമുഖത്തിൽ മെലോനി മികച്ച നേതാവാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ട്രംപിന് പിന്തുണ നൽകിയിരുന്നെങ്കിലും ഇറാനുമായി യുദ്ധത്തിന് പോകാനുള്ള നടപടിയെ മെലോനി എതിർത്തിരുന്നു. മെലോനിയുടെ നടപടി അംഗീകരിക്കാനാവില്ല. ഇറാന്റെ കയ്യിൽ ആണവായുധമുണ്ടോ, അവസരം കിട്ടിയാൽ 2 മിനിറ്റു കൊണ്ട് ഇറ്റലിയെ ഇല്ലാതാക്കുമായിരുന്നോ എന്നതൊന്നും മെലോനിയുടെ വിഷയമല്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. മെലോണിയുടെ പ്രസ്താവനയോട് പ്രതികരിക്കവേ, “അവർക്ക് വലിയ ധൈര്യമുണ്ടെന്നാണ് ഞാൻ കരുതിയത്, എന്നാൽ ഇപ്പോൾ അത് കാണുന്നില്ല” എന്ന് ട്രംപ് പരിഹസിച്ചു. വലതുപക്ഷ രാഷ്ട്രീയത്തിൽ സമാന ചിന്താഗതിക്കാരായി അറിയപ്പെട്ടിരുന്ന ഇരു നേതാക്കളും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളലാണ് ഈ സംഭവം ഉണ്ടാക്കിയിരിക്കുന്നത്.
