Sunday, May 10, 2026

ഹാൻ്റാവൈറസ് ഭീതി; കപ്പലിൽ കുടുങ്ങിയ കനേഡിയൻ യാത്രക്കാർ നാട്ടിലേക്ക്, കനത്ത ജാഗ്രത

കെബെക്ക്‌ സിറ്റി: ആഴ്ചകളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ‘എംവി ഹോണ്ടിയസ്’ എന്ന വിനോദസഞ്ചാര കപ്പലിലെ കനേഡിയൻ യാത്രക്കാർ നാട്ടിലേക്ക് തിരിച്ചു. സ്പെയിനിലെ ടെനറൈഫ് വിമാനത്താവളത്തിൽ നിന്നാണ്‌ ഇവരെ കെബെക്കിന് സമീപമുള്ള സാഗുനേ-ബാഗോട്ട്‌വിൽ വിമാനത്താവളത്തിലേക്ക് എത്തിക്കുന്നത്. അതീവ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി യാത്രക്കാർ ഹസ്മത് സ്യൂട്ടുകളും ഫേസ് മാസ്കുകളും ധരിച്ചാണ് വിമാനത്തിൽ കയറിയത്. വിമാനത്താവളത്തിലെ ടാർമാക്കിൽ വെച്ച് ഇവരെ അണുനാശിനി ഉപയോഗിച്ച് ശുചീകരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യാത്രക്കാർക്ക് അവരുടെ വലിയ ലഗേജുകൾ കപ്പലിൽ തന്നെ ഉപേക്ഷിക്കേണ്ടി വന്നു. അത്യാവശ്യ സാധനങ്ങൾ, സെൽഫോൺ, ചാർജർ, രേഖകൾ എന്നിവ അടങ്ങിയ ചെറിയ ബാഗുകൾ മാത്രമാണ് വിമാനത്തിൽ കൊണ്ടുപോകാൻ അനുവദിച്ചത്.

കപ്പലുടമകളായ ഓഷ്യൻ വൈഡ് എക്സ്പെഡിഷൻസ് നൽകുന്ന വിവരമനുസരിച്ച്, ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ കപ്പലിൽ വെച്ച് തന്നെ യാത്രക്കാരെ വിശദമായി സ്ക്രീൻ ചെയ്തിരുന്നു. കപ്പലിൽ നാല് കനേഡിയൻ പൗരന്മാരാണ് ഉണ്ടായിരുന്നത്. ഇവരെക്കൂടാതെ മറ്റ് ചില കനേഡിയൻ പൗരന്മാരും നിരീക്ഷണത്തിലാണ്. ഏപ്രിൽ അവസാനം കപ്പലിൽ നിന്ന് നാട്ടിലെത്തിയ ഒന്റാരിയോ സ്വദേശികളായ ദമ്പതികൾ നിലവിൽ നിരീക്ഷണത്തിലാണ്. ഇവർക്ക് ഇതുവരെ രോഗലക്ഷണങ്ങളില്ല. വിമാനയാത്രയ്ക്കിടെ രോഗബാധിതരുമായി സമ്പർക്കമുണ്ടായെന്ന് കരുതുന്ന കെബെക്ക്, ആൽബർട്ട, ഒന്റാരിയോ എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് നാല് പേരോടും ഐസൊലേഷനിൽ പോകാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. കാനഡയിൽ എത്തുന്ന യാത്രക്കാർക്ക് പ്രത്യേക ക്വാറന്റൈൻ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ഗ്ലോബൽ അഫയേഴ്സ് കാനഡ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!